Showing posts with label Malayalam. Show all posts
Showing posts with label Malayalam. Show all posts
10

ചാപ്പാ കുരിശു (2011)


ചാപ്പയോ കുരിശോ(?)
















വീടുകളില്‍ ചടഞ്ഞിരുന്ന് ഡിവിഡികളില്‍ മാത്രം സിനിമയെ ഒതുക്കിയ മലയാളിയെ തീയേറ്ററില്‍ എത്തിക്കാന്‍ സാധിച്ച സിനിമയായിരുന്നു ട്രാഫിക്‌ . നായകന്‍റെ ഇടിവെട്ട് രംഗപ്രവേശവും കസറുന്ന സംഭാഷണങ്ങളും മാത്രമാണ് ത്രില്ലര്‍ സിനിമ എന്ന് കരുതുന്ന മലയാളിക്ക് അതിനപ്പുറത്ത് നിന്നും ഒരു ത്രില്ലര്‍ ഒരുക്കിയെടുക്കാം എന്ന് ട്രാഫിക്ക് കാണിച്ചു തരാന്‍ ശ്രമിച്ചു(സംഭാഷണങ്ങള്‍ ഇല്ലാതെയില്ല എങ്കിലും) .ഒരു നല്ല സിനിമയെന്നതിനേക്കാള്‍ ഒരു വാണിജ്യസിനിമ എങ്ങനെ വേണം എന്ന വ്യാകരണം പൊളിച്ചെഴുതുകയാണ് ട്രാഫിക്‌ ചെയ്തത് .ഒപ്പം അത്തരം ഒരു സംരംഭത്തിനു തിരി കൊളുത്തിയെന്ന പേരില്‍ നിര്‍മ്മാതാവും പ്രശസ്തമായത്തോടെ അദ്ദേഹത്തിന്‍റെ രണ്ടാമത്തെ സിനിമക്കും ലേബല്‍ അടിച്ചു കിട്ടി - ട്രാഫിക്‌ പോലെ മറ്റൊരു ത്രില്ലര്‍ .സിനിമയെ ഗൌരവപൂര്‍വം വീക്ഷിക്കുന്ന പ്രേക്ഷകന് സിനിമ ചാപ്പയായപ്പോള്‍ നേരമ്പോക്കിനു തീയേറ്ററില്‍ കയറുന്നവന് സിനിമ കുരിശായി . സീനുകള്‍ സമയമെടുത്തു തങ്ങളുടെ ദൌത്യം
പൂര്‍ത്തിയാക്കാന്‍ തുടങ്ങിയപ്പോള്‍ സിനിമയെന്ന കാഴ്ചയെ മനസ്സിലാക്കാന്‍ കഴിയാത്ത പ്രേക്ഷകന് കുരിശിന്റെ ഭാരം വര്‍ദ്ധിച്ചു വന്നു ഒപ്പം തീയേറ്റര്‍ അവനെ അസ്വസ്ഥനാക്കുകയും ചെയ്തു .ആദ്യ രണ്ടു ദിനങ്ങളില്‍ കുരിശു ചുമന്നവര്‍ സിനിമ എന്താണ് നല്‍കുവാന്‍ ശ്രമിക്കുന്നത് എന്ന് അറിയാതെ വന്നവരെങ്കില്‍ പിന്നീട് തീയേറ്റര്‍ കണ്ട യേശുക്രിസ്തുമാരില്‍ പലരും മൊബൈല്‍ ക്ലിപ്പ് മാത്രം അന്വേഷിച്ചു വന്നവരെന്നതാണ് ഈയുള്ളവന്‍ മനസ്സിലാകിയത്‌ .ശരിക്കും സിനിമ കുരിശാണോ?!

സിനിമയെ ഞാനുള്‍പ്പെടെ മലയാളി ഗൌരവപൂര്‍ണമായി വീക്ഷിക്കുവാന്‍ തുടങിയത് അടുത്ത കാലങ്ങളില്‍ മാത്രമാണ് . പ്രത്യേകിച്ച് വിലകുറഞ്ഞ അതിവേഗ ഇന്റെര്‍നെറ്റ് വന്നതോട് കൂടി .ടോറന്റുകളിലൂടെയും മറ്റും വിദേശ സിനിമകള്‍ ലഭിക്കാന്‍ തുടങ്ങിയതോടെ കുറെ പേരെങ്കിലും നല്ല സിനിമകള്‍ എന്താണെന്ന് മനസ്സിലാക്കുവാന്‍ തുടങ്ങി .ബ്ലോഗുകള്‍ ഉള്‍പ്പെടെയുള്ള സങ്കേതങ്ങള്‍ നല്ല സിനിമയെ മനസ്സിലാക്കുവാനും അവയെക്കുറിച്ച് പഠിക്കാനുമുള്ള അവസരങ്ങള്‍ നല്‍കി . ഒപ്പം മലയാള സിനിമ ഇപ്പോഴും വിളമ്പുന്നത് പഴം കഞ്ഞി തന്നെയാണ് എന്ന ബോധം പതിയെ ഉണ്ടാവാനും തുടങ്ങി . മറ്റു ഭാഷകളില്‍ വാണിജ്യ സിനിമകളുടെ മുഖം മാറി വരുന്നത് മലയാള സംവിധായകരെ 'പുതുമ' എന്ന ലേബല്‍ തന്റെ പടത്തിനു മുന്‍പേ ഒട്ടിച്ചു വെക്കാന്‍ പ്രേരിപ്പിച്ചു .പക്ഷെ അവ ലേബല്‍ മാത്രമായി ഒതുങ്ങി . പിന്നീട് പുതുമകള്‍ക്ക് വേണ്ടിയുള്ള നെട്ടോട്ടമാണ് വിജയിച്ച /നന്നായ വിദേശചിത്രങ്ങളുടെ നേര്‍പതിപ്പ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തിലേക്ക് സിനിമയിലെ അണിയറക്കാരെ എത്തിച്ചത് (മുന്‍പുണ്ടായ പ്രിയദര്‍ശന്‍ , ശ്രീനിവാസന്‍ ബ്രാന്‍ഡ്‌ പതിപ്പ് സിനിമകള്‍ വിസ്മരിക്കുന്നില്ല ) .അന്‍വറും , പച്ചവെള്ളം എടുത്ത്‌ കോക്ക്ടെയില്‍ എന്ന് പറഞ്ഞു ഒഴിച്ച് തന്ന സിനിമയുമൊക്കെ ഈ പുതിയ ജനുസ്സില്‍ പിറന്നതായിരുന്നു . ഈ ജനുസ്സില്‍ വരുന്ന പുതിയവനാണ് ചാപ്പാ കുരിശ് .മറ്റുള്ള സിനിമകള്‍ വിനോദത്തിനു വേണ്ട കാഴ്ചകള്‍ മാത്രമായി നില നിന്നപ്പോള്‍ ചാപ്പാ കുരിശു നട്ടെല്ലുള്ള സിനിമയായി തന്നെ നിവര്‍ന്നു നില്‍ക്കുന്നുണ്ട് . അത് തന്നെയാവാം ഒരു സാധാരണ പ്രേക്ഷകന്റെ മുന്‍പില്‍ സിനിമ പരാജയപ്പെടുന്നതിനു കാരണവും.

വ്യത്യസ്ത ജീവിതധ്രുവങ്ങളില്‍ ജീവിക്കുന്ന രണ്ടു പേരെയാണ് ചാപ്പ കുരിശു അടയാളപ്പെടുത്തുന്നത് .സമ്പന്നനായ അര്‍ജുനും പാവപ്പെട്ടവനും അന്തര്‍മുഖനുമായ അന്‍സാരിയും. അര്‍ജുന്റെ മൊബൈല്‍ അന്‍സാരിയുടെ കയ്യില്‍ എത്തിപ്പെടുന്നത് മൂലം ഉണ്ടാവുന്ന സംഭവങ്ങളാണ് സിനിമയില്‍ അവതരിപ്പിക്കുന്നത് .ടെക്നോളജി, അത് ഉപയോഗിക്കാന്‍ അറിയാത്തവന്റെ കയ്യിലെത്തിയാലും ദുരുപയോഗപ്പെട്ടെക്കാം എന്ന് സിനിമ പറയുന്നുണ്ട്. പുതിയതരം മൊബൈല്‍ കയ്യില്‍ കിട്ടുന്ന അന്‍സാരിക്ക് അത് ഉപയോഗിക്കാന്‍ അറിയില്ലെങ്കിലും indirect ആയി അയാളുടെ മനോധൈര്യത്തെ ഊട്ടി ഉറപ്പിക്കുവാന്‍ മൊബൈല്‍ ഫോണിനു കഴിയുന്നുണ്ട്.ഒപ്പം അയാള്‍ വഴി direct ആയി അര്‍ജുന് പ്രശ്നങ്ങള്‍ ഉണ്ടാവുന്നുമില്ല. നാണയത്തിന്റെ ഇരുപുറവും ആയാണ് ഇരുവരും എന്നത് തന്നെയാണ് സിനിമയില്‍ പല സന്ദര്‍ഭങ്ങളിലും വ്യക്തമാകുന്നത് . ക്യാരക്റ്റര്‍ ഡെവലപ്പ്മെന്‍റ് എന്നതില്‍ ഊന്നിയാണ് സിനിമ സഞ്ചരിക്കുന്നത് .അതുകൊണ്ട് തന്നെ ഓരോ കഥാപാത്രവും ഏറ്റവും റിയലിസ്റ്റിക് ആയ രീതിയില്‍ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത് . റിയലിസ്റ്റിക് എന്ന സമീപനം കഥാപാത്രനിര്‍മ്മിതിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല .സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉള്ള വേഷവിധാനവും ,ഓരോ കഥാപാത്രത്തിന്റെ വ്യത്യസ്ഥതക്കും സന്ദര്‍ഭത്തിനു അനുസരിച്ച് ഉള്ള subtle expressions തുടങ്ങി പല കാര്യങ്ങള്‍ സിനിമ ശ്രദ്ധിച്ചിട്ടുണ്ട്. ഒരു സിനിമ കണ്ടിറങ്ങുമ്പോള്‍ കഥാപാത്രങ്ങള്‍ മനസ്സില്‍ നില്‍ക്കുന്നവണ്ണം വളരെ നന്നായി അഭിനേതാക്കളും അഭിനയിപ്പിച്ചു പ്രതിഫലിപ്പിക്കുന്നതോടെ സിനിമ കണ്ടിറങ്ങുമ്പോള്‍ ഒരു സിനിമാപ്രേമിക്കു ഒരുഗ്രന്‍ സിനിമ കണ്ട പ്രതീതിയായിരിക്കും .മൂന്നു പ്രധാന അഭിനേതാക്കളില്‍ ഏതെങ്കിലും ഒരാള്‍ പോലും തന്‍റെ ഭാഗം മോശമാക്കിയില്ല . ഒപ്പം ചെറിയ ചെറിയ റോളുകളില്‍ വരുന്നവര്‍ പോലും തങ്ങളുടെ ഭാഗം നന്നാക്കുകയും ചെയ്തു എന്ന് പറയുമ്പോള്‍ ഒരു സീന്‍ പോലും നന്നാക്കാന്‍ എത്ര മാത്രം സംവിധായകനും കൂട്ടാളികളും യത്നിച്ചുവെന്നു മനസ്സിലാക്കാം.

ഒന്ന് പൊളിച്ചു നോക്കിയാല്‍ സിനിമ ഒരുപാട് പുതുമകള്‍ സമ്മാനിക്കുന്നുണ്ട് എന്ന് കാണാം. അവയില്‍ ചിലത് .
ഇരയും വേട്ടക്കാരനും തമ്മിലുള്ള അവസാന സംഘട്ടനം :- ഒന്നിലധികം 7D ക്യാമറകള്‍ ഉപയോഗിച്ച് ചിത്രീകരിച്ച രംഗം ആ സന്ദര്‍ഭത്തിന്റെ തീവ്രത മുഴുവന്‍ പുറത്തു കൊണ്ട് വരുന്നതായിരുന്നു . ഒപ്പം അപാരമായ കണ്ടിന്യുവിറ്റിയും .വയലന്‍സ്‌ വേണ്ടി വരുന്ന സന്ദര്‍ഭങ്ങള്‍ അങ്ങനെ മലയാളത്തില്‍ കണ്ടിട്ടില്ല ഉണ്ടെങ്കില്‍ നന്നായി ചെയ്യാന്‍ ശ്രമിച്ചതും കണ്ടിട്ടില്ല.അതേപോലെ വടിയും കുന്തവും കുടച്ചക്രവും ഒന്നും ഇവിടെ ഉപയോഗിച്ചിട്ടില്ല(ഒരു സംഘട്ടനം വരുമ്പോള്‍ കത്തിയോ വടിയോ ഉള്ള സ്ഥലത്തു വേണ്ടേ കയറാന്‍ !. ) . ഉദാ:- കുതറി മാറാനുള്ള തീവ്രമായ പ്രയത്നത്തില്‍ അര്‍ജുന്റെ കവിള് കടിച്ചു മുറിക്കുകയാണ് അന്‍സാരി ചെയ്യുന്നത്. പിന്നീട് ആകട്ടെ നേരത്തെ പൊട്ടിച്ചിതറിയ ഒരു ടൈലിന്റെ കഷണം വെച്ച് കൈ കുത്തി മുറിവേല്‍പ്പിക്കുവാനും;ദ്രിശ്യങ്ങള്‍ കഥ പറയുമ്പോള്‍ :- പശ്ചാത്തലത്തില്‍ സംഭാഷണവും പിന്നെ അതിനോപ്പിച്ചു ഫ്രെയിമുകള്‍ അല്ലെങ്കില്‍ കഥാപാത്രങ്ങളുടെ ഭൂതകാലം പറഞ്ഞു /ഫ്ലാഷ്ബാക്കില്‍ കാണിച്ചു അവരെ പരിചയപ്പെടുത്തുക എന്ന പതിവ് രീതിയില്ല(ആദാമിന്റെ മകന്‍ അബു പോലും പണ്ട് കെട്ടിയിട്ട കുറ്റിക്ക് ചുറ്റും കറങ്ങുകയായിരുന്നല്ലോ) .കഥാപാത്രത്തിന്റെ പശ്ചാത്തലവും അവയുടെ ഡെവലപ്പ്മെന്റും എല്ലാം ദ്രിശ്യങ്ങളിലൂടെ മനസ്സിലാക്കുക തന്നെ വേണം .സിനിമയുടെ വേഗത :- സിനിമ ദ്രിശ്യങ്ങളായി തന്നെ പറയാന്‍ ശ്രമിക്കുന്നു എന്നത് കൊണ്ട് തന്നെ സീനുകള്‍ അതിനൊത്ത വേഗത മാതമേ കൈവരിക്കുന്നുള്ളൂ . അനാവശ്യമായ എഡിറ്റിംങ്ങോ ഒന്നും തന്നെയില്ല .ഭൂരിപക്ഷത്തിനും അസഹനീയമായി മാറിയത്‌ ഈ വേഗത തന്നെ!.

സിനിമക്ക് ചില്ലറ ന്യൂനതകളും ഉണ്ട് .പക്ഷെ അവയൊന്നും സിനിമയുടെ മാറ്റ് കുറയ്ക്കുന്നതായി തോന്നിയില്ല . ഇനി നിരൂപിക്കണം എന്നുള്ളവര്‍ക് കൊട്ടാന്‍ ഈ സിനിമയും കുറച്ചൊക്കെ കരുതിവെച്ചിട്ടുണ്ട് . സിനിമയെന്നത് വെറുമൊരു വിനോദോപാധി മാത്രമല്ലോ .ഒരു നല്ല സിനിമ കണ്ടു അതില്‍ നിന്നും ത്രില്ലടിക്കുന്നവര്‍ക്ക് (സിനിമ ത്രില്ലര്‍ എന്ന ജെനര്‍ ആണെന്ന് കരുതുന്നില്ല , കാരണം ഒരു ത്രില്ലര്‍ ഒരുക്കുവാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ഒന്നും കണ്ടില്ല) ഈ സിനിമ നല്ലൊരു അനുഭവം ആയിരിക്കും മറിച്ചു ഒരു ത്രില്ലര്‍ കാണാന്‍ വേണ്ടി മാത്രം പോകുന്നവര്‍ക്ക്‌ സിനിമയുടെ വേഗത രസിച്ചെന്നു വരില്ല .സിനിമയെ ഗൌരവപൂര്‍ണമായി വീക്ഷിക്കുവാന്‍ താല്‍പര്യപ്പെടുന്നവര്‍ ചെറുതെങ്കിലും അര്‍ത്ഥവത്തായ ശ്രമങ്ങള്‍ക്ക് നേരെ ചെളി വാരിയെറിയരുതെ. ചെളിവാരി എറിഞ്ഞോളൂ എന്നും പറഞ്ഞു പടച്ചു വിടുന്ന സിനിമകളെ വരെ കൊള്ളില്ല എന്നൊരു വാക്കില്‍ നിര്‍ത്തുമ്പോള്‍ ഇത്തരം ശ്രമങ്ങള്‍ക്ക് നേരെ നൂറു നാവു എന്ന രീതിയില്‍ തുടങ്ങിയാല്‍ സിനിമയുടെ തുടക്കം അര്‍ജുന്‍ പറയുന്ന പോലെ 'നിനക്ക് അങ്ങനെ തന്നെ വേണം ' എന്ന ഗതിയാവും . പിന്നെ സിബി ഉദയകൃഷ്ണന്‍മാര്‍ പുളക്കുന്ന ചെളി വെള്ളത്തില്‍ വീണു നമ്മളും കൈകാലിട്ടടിക്കേണ്ടി വരും. ട്രാഫിക്‌ ,സിറ്റി ഓഫ് ഗോഡ്‌ , മേല്‍വിലാസം, സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ ഇപ്പോള്‍ ചാപ്പാ കുരിശും .ഇനി കഴിഞ്ഞ വര്‍ഷം ഇറങ്ങിയ സിനിമകളുമായി ഒന്ന് താരതമ്യം ചെയ്തു നോക്കിയെ . എന്തെങ്കിലും കാണുന്നുണ്ടോ?

റേറ്റിംഗ് :- 8/10
8

ഉറുമി | Urumi (2011)














ഉറുമി :-

ഒരു വര്‍ഷം മുന്‍പ് വളരെ കൊട്ടിഘോഷിച്ചു ഒരു മലയാള സിനിമ ഇറങ്ങിയിരുന്നു . പേര് പഴശ്ശിരാജ . ശരത് കുമാര്‍ എന്നൊരു മസില്‍ കാണിക്കാന്‍ മാത്രം ഇപ്പോഴും അറിയാവുന്ന ഒരു നടനെ മലയാളിക്ക് സമ്മാനിച്ചു എന്നല്ലാതെ ഒരു ഗുണവും സിനിമയില്‍ കണ്ടില്ല. ഞാന്‍ കാണാത്ത പലതും സിനിമയില്‍ കണ്ടതു കൊണ്ടാവണം പലരും അതിനെ വാഴ്ത്തിയത് . ഇന്നിതാ ചരിത്രത്തെക്കുറിച്ച് പറയുവാന്‍ ഉറുമി. സന്തോഷ്‌ ശിവന്റെ ചായാഗ്രഹണത്തിനു അനന്തഭദ്രത്തെക്കാളോ തൊട്ടുമുന്‍പിറങ്ങിയ ബിഫോര്‍ ദി റെയിന്‍ എന്ന സിനിമയേക്കാളോ മികവുണ്ടോ എന്ന് പറയാന്‍ ഞാന്‍ ആളല്ലെങ്കിലും സംവിധാനത്തില്‍ ഒരു ശരാശരി പോലും അല്ലെന്നു തെളിയിക്കാന്‍ ഈ സിനിമയിലൂടെ അദ്ദേഹത്തിനു കഴിയുന്നുണ്ട് എന്ന് എനിക്ക് പറയാന് കഴിയും. എങ്കിലും ഫ്രെയിമുകളുടെ മനോഹാരിത അതൊന്നു മാത്രം ഈ സിനിമയെ നല്ലൊരു ദ്രിശ്യാനുഭവം ആക്കി മാറ്റുന്നുണ്ട് .ഒപ്പം അതുകൊണ്ട് മാത്രം പഴശ്ശിരാജയെ കാതങ്ങള്‍ പിന്നിലാക്കുന്നുമുണ്ട്. സിനിമ നല്‍കുന്ന ദ്രിശ്യാനുഭവം അതിന്റെ വൈഡ്‌ ആംഗിള്‍ ക്യാമറാവര്‍ക്കില്‍ മാത്രം ഒതുങ്ങുന്നതല്ല .അതിനു കടപ്പാട് സിനിമയുടെ ആഫ്റ്റര്‍ എഫക്റ്റ്സിനു കൂടി നല്‍കേണ്ടതുണ്ട് . സിനിമ ഒരു ബോറടി അല്ലെങ്കില്‍ കൂടിയും ശിഥിലമായ തിരക്കഥയും അത് ചേര്‍ത്തു വെക്കാന്‍ ഉള്ള സംവിധാന മികവില്ലായ്മയും നല്ല രീതിയില്‍ തന്നെ കല്ലു കടിയാവുന്നുണ്ട് എന്നതാണ് വാസ്തവം. എടുത്തു പറയാവുന്ന ഒന്ന് സിനിമയുടെ പാശ്ചാത്തല സംഗീതമാണ് .അത് വളരെ ചേര്‍ന്ന് പോകുന്നതായി തോന്നി.

ആരുടെ അഭിനയവും പ്രത്യേകിച്ച് എടുത്തു പറയാന്‍ മാത്രം ഇല്ല. വിദ്യാ ബാലന്‍റെ the so called glamour show വള്‍ഗര്‍ മാത്രം എന്നേ പറയേണ്ടു.

പിന്നെ ഈ സിനിമ കാണണം എന്നുണ്ടെങ്കില്‍ അത് തീയേറ്ററില്‍ തന്നെ പോയി വേണം കാണാന്‍ . നല്ല ദൃശ്യാനുഭവങ്ങളുടെ പേരില്‍ കാണേണ്ടുന്ന ഒരു സിനിമ.സിനിമ നല്‍കുന്ന ദൃശ്യാനുഭവങ്ങള്‍ ഇഷ്ട്ടപ്പെടുന്നുവെങ്കില്‍ ഈ സിനിമ കാണേണ്ടുന്നത് തന്നെ. ചുരുക്കത്തില്‍ സിനിമയുടെ സാങ്കേതിക (ക്യാമറ ,എഡിറ്റിംഗ് ,സംഗീതം etc...) തുടങ്ങിയ ഡിപ്പാര്‍ട്ടുകള്‍ക്ക് ഒരു കയ്യടി .

ഒരു രസത്തിന് ഒരു പിരിച്ചു വച്ചൊരു റേറ്റിംഗ് :-

ടെക്നിക്കല്‍ :- 9/10 -> ഈയൊരു പെര്‍ഫെക്ഷന്‍ ഒരു നല്ല മലയാള സിനിമയില്‍ കാണണം എന്നുണ്ട് . ടെക്നിക്കല്‍ ഗിമ്മിക്ക് കാണിക്കാന്‍ വേണ്ടി കാണിക്കുന്നത് ആവാതെ.
സംവിധാനം :- 4/10.
കഥ/തിരക്കഥ/കഥാപാത്രങ്ങള്‍ :- 4/10.
17

ടി ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി











2010 ല്‍ ഇതുവരെ ഇറങ്ങിയ സിനിമകളില്‍ ഏറ്റവും മികച്ച സിനിമ. ഈയൊരു സിനിമയില്‍ മുന്‍നിര അഭിനേതാക്കളൊന്നും തന്നെ പ്രധാന വേഷങ്ങളിലില്ല. ഒരു പക്ഷെ ആ ഒരു പോരായ്മയായിരിക്കാം ഇപ്പോഴും തീയെട്ടറില്‍ ആളുകള്‍ വളരെ കുറവ്. എന്തായാലും കൂക്ക് വിളികളും ശബ്ദകോലാഹലങ്ങളും ഒന്നുമില്ലാതെ ഒരു സിനിമ കാണാന്‍ കഴിഞ്ഞു. അപ്പോള്‍ ഇനി സിനിമയിലേക്ക് ആഴ്ന്നിറങ്ങാം...

മോഹന്‍ രാഘവന്‍ എന്ന പുതുമുഖം കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ.ശ്രീവത്സന്‍ ജെ മേനോന്‍ ആണ് റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കിയത്. വെഞ്ചാമാരക്കാറ്റെ...എന്ന് തുടങ്ങുന്ന ഗാനം വളരെ ഹൃദ്യമായിരുന്നു. രണ്ടു കുട്ടികളെ കേന്ദ്ര കഥാപാത്രമാക്കിയാണ് കഥ സഞ്ചരിക്കുന്നത്. രണ്ടു കുട്ടികളും വളരെ നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. അല്പം പോലും അതിഭാവുകത്വം ഉണ്ടായിരുന്നില്ല അവരുടെ അഭിനയത്തിനു. (ഭ്രമരത്തിലെ ബാലികയുടെ എക്സാജെറേഷന്‍ കലര്‍ന്ന അഭിനയം ഓര്‍ത്ത്‌ പോയി!). ചിത്രത്തിലെ ഒരു കഥാപാത്രം പോലും മോശമാക്കിയില്ല എന്നതും ശ്രദ്ധേയമാണ്. ചെറിയ ചെറിയ റോളുകളില്‍ വരുന്നവര്‍ പോലും തങ്ങളുടെ ഭാഗം നന്നായി തന്നെ അവതരിപ്പിച്ചു.

ബാങ്ക്ലൂരില്‍ താമസിക്കുന്ന ഒരു പെണ്‍കുട്ടിയും പാലക്കാട് ചിറ്റൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന ഒരു ആണ്‍കുട്ടിയും തമ്മിലുള്ള കത്തിടപാടുകളാണ് കഥയുടെ പ്രമേയം. തനിക്കു ഒന്നര വയസ്സായപ്പോള്‍ ഉപേക്ഷിച്ചു പോയ അച്ഛന്റെ മേല്‍വിലാസം ദാസന്‍ കണ്ടെടുക്കുന്നു. അച്ഛന് അവന്‍ ഒരു കത്തയക്കുന്നു. എന്നാല്‍ അവന്റെ അച്ഛന്‍ കുറേക്കാലം മുന്‍പ് അവിടെ താമസിച്ച ആളുടെ ഡ്രൈവര്‍ മാത്രമായിരുന്നു. ഇപ്പോള്‍ അവിടെ താമസിക്കുന്നത് അമ്മുവും അവളുടെ അച്ഛനും മാത്രം. ആദ്യം എത്തിയ കത്ത് അവള്‍ അവിടെ സൂക്ഷിച്ചു വെക്കുന്നു. രണ്ടാമതൊരു എഴുത്ത് കൂടി എത്തുമ്പോള്‍ അവള്‍ അവനു മറുപടി അയക്കാന്‍ തീരുമാനിക്കുന്നു. അവള്‍ അവന്റെ അച്ഛന്‍ എഴുതുന്നതായിത്തന്നെ ഭാവിച്ചു അവനു കത്തുകളയച്ചു തുടങ്ങുന്നു. അവന്‍ അവന്റെ അച്ഛനും തിരിച്ചു കത്തുകളയക്കുന്നു. അവനറിയില്ല അത് അയക്കുന്നത് അമ്മുവാണെന്ന്. അവന്റെ കത്തുകളിലൂടെ അമ്മു അവനെക്കുറിച്ചറിയുന്നു അവന്റെ കുടുംബത്തെയും. അവന്റെ കത്തുകളില്‍ അവന്‍ സുഹൃത്തിന്റെ പേന പൊട്ടിച്ചതും കോള കമ്പനിക്കെതിരെ ഗ്രാമം പ്രതിഷേധിക്കുന്നതും എല്ലാം എഴുതുന്നു.
ഇതേ സമയം അമ്മുവിന്‍റെ അച്ഛന്‍ ഈ വഴിതെറ്റിവന്ന എഴുത്തിനെ പ്രമേയമാക്കി ഒരു സിനിമയെക്കുറിച്ച് ആലോചിക്കുന്നു. സുഹൃത്തുക്കളുമായി അയാള്‍ ഈ എഴുത്തിന്റെ ഭാവിയെക്കുറിച്ച് ഒരു ദ്രിശ്യഭാഷ്യം ചമയ്ക്കുന്നു. അവിടെ പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധേയമാണ്. 'ജീവിതത്തില്‍ യാദ്രിശ്ചികതയുണ്ടാവം പക്ഷെ സിനിമക്ക് അത് ചേരില്ല'. നായകന്‍ പറയുന്നത് വില്ലന്റെ ചാരന്‍ യാദ്രിശ്ചികമായി കേള്‍ക്കാനിടവരുന്ന സിനിമകള്‍ ഓര്‍ക്കുക. മറ്റൊരു സന്ദര്‍ഭത്തില്‍ സിനിമകളിലെ ക്ലീഷേകളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ഈ സിനിമയില്‍ ഒരു ക്ലീഷേ പോലും ഞാന്‍ കണ്ടില്ല. ഉണ്ടെങ്കില്‍ തന്നെ ശ്രദ്ധിച്ചിട്ടുമില്ല.

സിനിമയില്‍ ഏറ്റവും ഇഷ്ട്ടപ്പെട്ടത്‌ ഇവ:-
കുട്ടികളുടെ വളരെ മികച്ച അഭിനയം. വളരെ ഹൃദ്യമായ പാട്ട്. ഒരു മുത്തശ്ശിക്കഥ പറയുന്ന പോലെ കരിമ്പനകളെക്കുറിച്ച് പറഞ്ഞു തുടങ്ങി അവയിലൂടെ തന്നെ അവസാനിപ്പിച്ചത്. പ്രമേയത്തില്‍ നിന്നു അല്‍പ്പം പോലും വ്യതിചലിച്ചില്ല എന്നത്. സറിയലിസം ആയി തോന്നിയ ഒരു ഭാഗം( കുട്ടിയുടെ ഉപബോധ മനസ്സില്‍ വരുന്ന വളയിട്ട അച്ഛന്റെ ചിത്രം, അതിനെ കുട്ടി നോക്കുന്നതായി സിനിമക്കുള്ളിലെ സിനിമയില്‍ ചിത്രീകരിച്ചത്). ആവശ്യത്തിന് മാത്രം വരുന്ന പാശ്ചാത്തല സംഗീതം(ഇന്നത്തെ സിനിമകള്‍ക്കിടയില്‍ ഇത് പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു). കഥയിലെ സിനിമയില്‍ കാണിക്കുന്ന രംഗങ്ങള്‍ 35 mm വലിപ്പത്തില്‍ കാണിച്ചത്. കത്തുകളുടെ ഉള്ളടക്കം നേരിട്ട് പ്രതിപാദിക്കാതെ പല കഥാപാത്രങ്ങളിലൂടെ അവയെ പ്രതിപാദിച്ചതും രസകരമായി.
ഇഷ്ട്ടപ്പെടാത്തത്:-
കഥയെ കീറി മുറിച്ചു പരിശോധിച്ചാല്‍ എന്തെങ്കിലും കിട്ടിയേക്കും. പക്ഷെ അങ്ങനെ വേണോ. ഒരു നല്ല ചിത്രത്തെ അങ്ങനെ നോക്കണോ. വേണ്ട എന്നാണ് എന്‍റെ അഭിപ്രായം. എങ്കിലും ഒന്നുണ്ട്. ലോങ്ങ്‌ ഷോട്ടുകളില്‍ ഒബ്ജെക്ട്സ് കൂടുതല്‍ കാണിക്കുമ്പോള്‍ ഫ്രെയിമുകള്‍ അല്‍പ്പം വ്യക്തത കുറഞ്ഞു കണ്ടു. ഒരു പക്ഷെ തീയെറ്ററിന്റെ കുഴപ്പമായിരിക്കാം.

തീയെറ്ററുകളില്‍ 'സ്വന്തമായി പ്രമാണം ഉള്ളവനും','പേടിപ്പെടുത്തുന്ന തമാശയും','ഒടച്ചു കയ്യിത്തരുന്നവനും' ഒക്കെ ഓടുന്ന കൂട്ടത്തില്‍ ചെറുതെങ്കിലും സമ്പന്നമായ ഈ ചിത്രം ഓടുമെന്ന കാര്യം സംശയമാണ്. ഞാന്‍ കണ്ട തീയെറ്റരില്‍ 40 പേര്‍. തീയെറ്ററിന്റെ 30 ശതമാനം മാത്രമേ ഇത് വരൂ. ഇത്തരം നല്ല സിനിമകള്‍ വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പക്ഷെ എങ്ങനെ? നല്ല സിനിമകള്‍ വരുന്നില്ല എന്ന് പറയുന്നവര്‍ തന്നെ സൂപ്പര്‍സ്റ്റാറുകള്‍ ഇല്ലെങ്കില്‍ തീയെറ്ററിലേക്ക് കയറാത്ത പ്രവണതയാണ്. ഒന്നുകൂടി പറയട്ടെ, ഈ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ ഇതുവരെ ഇത് മാത്രമേ ഏറ്റവും മികച്ചത് എന്ന പരാമര്‍ശം എല്ലാ തരത്തിലും അര്‍ഹിക്കുന്നുള്ളൂ. പറ്റുമെങ്കില്‍ അടുത്ത ആഴ്ച കൂടി സിനിമക്ക് ആയുസ്സുന്ടെകില്‍ ഈ സിനിമ കാണണം. നിരാശപ്പെടില്ല.

9/10.
7

നായകന്‍ (2010)










'
വ്യത്യസ്തമായ ആവിഷ്ക്കാരം'.

നായകന്‍ എന്നത് സംവിധായകന്‍ തന്നെക്കുറിച്ച് തന്നെയാണോ പറഞ്ഞത്? തീര്‍ച്ചയായും ഭാവിയിലെ മലയാള സിനിമക്ക് പുതുമകള്‍ സമ്മാനിക്കാന്‍ കെല്‍പ്പുള്ള സംവിധായകന്‍ എന്ന് നിസ്സംശയം ലിജോ ജോസ് പെല്ലിശ്ശേരിയെക്കുറിച്ച് പറയാം. നല്ല കഥകള്‍ സമ്മാനിക്കുവാന്‍ കെല്‍പ്പുള്ളവര്‍ കൂടി വേണം എന്ന് മാത്രം.

ചിത്രം കണ്ടിറങ്ങിയ ശേഷം ഇപ്പോഴും മായാതെ നില്‍ക്കുന്ന ചിലതുണ്ട്, സംവിധായകനും ചായാഗ്രഹകനും ചേര്‍ന്ന് നല്‍കുന്ന മിഴിവുറ്റ കുറെ ദ്രിശ്യങ്ങളും അതിനൊത്ത കലാസംവിധാനവും. എന്നിരുന്നാലും ഇതിനെ പൂര്‍ണമായി ഒരു നല്ല സിനിമ എന്ന് വിശേഷിപ്പിക്കുന്നതില്‍ നിന്നും മാറ്റി നിര്‍ത്തുന്ന ചില ഘടകങ്ങളുമുണ്ട്. ചിത്രത്തിന്റെ ഏറ്റവും മികച്ചതെന്നു പറയാവുന്നത് സിദ്ധിക്ക് എന്ന കലാകാരന്‍ അതിമനോഹരമായി ചെയ്ത ചെകുത്താന്റെ പ്രതിരൂപമായ മെജീഷ്യന്‍ തന്നെ. പിന്നൊന്ന് മികച്ച സ്ടണ്ട് രംഗങ്ങള്‍. പിന്നൊന്ന് ഇരുട്ടിനെ സിനിമയില്‍ സമര്‍ത്ഥമായി ഉപയോഗിച്ച രീതി(ഇത് സിനിമ കാണുമ്പോള്‍ മനസ്സിലാവും).

പിന്നെയും ഒരുപാടു അതിശയിപ്പിച്ച ചില ദ്രിശ്യങ്ങളുണ്ട്. ക്ലൈമാക്സിലെ ചില സീനുകള്‍ അത്തരത്തിലൊന്നാണ്. പിന്നൊന്ന്;മജീഷ്യന്‍ വീട്ടില്‍ നിന്നും പുറപ്പെടുമ്പോള്‍ തന്റെ ഭാര്യയെ വട്ടം ചുറ്റിപ്പിടിച്ചു ആലിംഗനം ചെയ്യുന്നത്. ഈയൊരു സീന്‍ വിഷ്വലും സിദ്ധിക്കിന്റെ അഭിനയ പ്രതിഭയും ഒന്ന് ചേരുമ്പോള്‍ മറക്കാനാവത്തതാവുന്നു. മറ്റൊന്ന്; ചെകുത്താനെ നീ കണ്ടോ എന്ന് ചോദിച്ചു വരുന്ന വിജയ രാഘവന്റെ കഥാപാത്രത്തിന്റെ മുന്നില്‍ ഒരു തൂക്കുവിളക്കിന്റെ താഴെയായി അരണ്ടവെളിച്ചത്തില്‍ പ്രത്യക്ഷനാവുന്ന വരദനുണ്ണി എന്ന കഥാപാത്രത്തെ ചിത്രീകരിച്ചിരിക്കുന്ന രീതി. അങ്ങനെ പലതും.

വരദനുണ്ണി എന്ന കഥകളി നടന്‍ തന്റെ സാത്വിക ഭാവങ്ങള്‍ വെടിഞ്ഞു രൌദ്ര ഭാവത്തിലൂടെ സഞ്ചരിക്കുന്നതാണ് ഇവിടെ ഇതിവൃത്തം. സിനിമയില്‍ ജഗതിയുടെ കഥാപാത്രം പറയുന്ന ഒരു സംഭാഷണമുണ്ട്. ഒരു കഥകളിക്കാരന് കൈമുതലായുള്ളതു സാത്വിക ഭാവം മാത്രമാണ് രൌദ്രഭാവങ്ങള്‍ അണിയറയില്‍ മാത്രം. എന്നാല്‍ നീയിനി രൌദ്രഭാവങ്ങള്‍ കേട്ടിയാടെണ്ടത് ജീവിതത്തിലാണ്. ഇവിടെ കഥാപാത്രത്തിന്റെ ഒരു ട്രാന്സിഷനെ സൂചിപ്പിക്കുന്നു. സാത്വികനായിരുന്ന തന്റെ അച്ഛനെയും അനിയത്തിയെയും വകവരുത്തിയ മനുഷ്യനോടുള്ള പ്രതികാരത്തിനു വേണ്ടിയുള്ള യാത്രകളാണ് ചിത്രത്തില്‍. കഥ പഴകിയതും മറ്റും തന്നെ. നേരത്തെ പറഞ്ഞ സംവിധായകന്റെ ഒരു സിഗ്നേച്ചര്‍ തന്നെയാണ് ഇവിടെ സിനിമയ്ക്ക് വ്യത്യസ്ഥത നല്‍കുന്നത്.

ഇങ്ങനെയൊക്കെയാണെങ്കിലും
കഥ പറച്ചിലുകളില്‍ ആണ് ഏറ്റവും വലിയ പോരായ്മകള്‍ കണ്ടത്. ചിലത് ചില സ്ഥലങ്ങളില്‍ ചേരാത്ത പോലെ. പൊതുവേ മെല്ലെപ്പോക്കാണ് സംവിധായകന്‍ പടത്തിലുടനീളം സ്വീകരിക്കുന്നത്. എന്നാല്‍ ചില ഭാഗങ്ങളില്‍ വേഗതയായിരുന്നു നല്ലത് എന്ന് തോന്നിപ്പോകും. ഒരു പക്ഷെ ശരാശരി നിലവരത്തിനടുത് മാത്രം നില്‍ക്കുന്ന തിരക്കഥ ചിലപ്പോളൊക്കെ ഒരു നല്ല സിനിമയെ നശിപ്പിക്കുന്നത് പോലെ തോന്നി.

അഭിനയത്തിന്റെ കാര്യമെടുത്താല്‍ സിദ്ദിക്കും ഇന്ദ്രജിത്തും മികച്ചു നിന്നു. ഇന്ദ്രജിത്തിന്റെയും ഏറ്റവും മികച്ച കഥാപാത്രം എന്ന് പറയാം. കഥാപാത്രത്തിന് വേണ്ടി നന്നായി കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്ന് മനസ്സിലാവും. തീരെ ഇഷ്ട്ടപ്പെടത്തത് ധന്യ മേരി കുര്യന്‍ എന്ന നായികയുടെ അഭിനയം മാത്രം. പതിവ് പോലെ ഇത്തവണയും മോശമാക്കി.

ഇംഗ്ലീഷ് സിനിമ 'പ്രസ്ടീജ്' എന്നതിന്റെ ഒരു നേരിയ അംശം ഇതില്‍ സംവിധായകന്‍ കടമെടുത്തിട്ടുണ്ട്. മജീഷ്യന്‍മാരെക്കുറിച്ചുള്ള സിനിമയായിരുന്നു അത്. ഇവിടെയും ആ ഭാഗങ്ങള്‍ മികവുറ്റ രീതിയില്‍ ചെയ്തിട്ടുണ്ട്.


വ്യത്യസ്ഥത ഇഷ്ട്ടപ്പെടുമെങ്കില്‍ കാണാം.പിന്നെ കഥ ക്ലീഷേ ആണെന്ന് പരാതി പറയരുതെന്ന് മാത്രം!.

7.5/10.


10

സഞ്ചാരം(2004)




2004 ഇറങ്ങിയ മലയാളം സിനിമ ആയതുകൊണ്ട് ഇവിടെ ഇതിനെപ്പറ്റി ബ്ലോഗേണ്ട എന്നാണു ആദ്യം വിചാരിച്ചത്. പിന്നീട് നല്ല പടമാണെങ്കിലും ഇതിനെക്കുറിച്ച് കേട്ടവര്‍ ചുരുക്കമായിരിക്കാം എന്ന് കരുതി ഇവിടെ ഒരു പോസ്റ്റ്‌ ഇടുന്നു. സ്വവര്‍ഗാനുരാഗം പ്രമേയമായി മലയാളത്തില്‍ വന്ന ആദ്യ സിനിമയാണ് സഞ്ചാരം. ഇന്ത്യയില്‍ ഇതിനു മുന്‍പ് ഇത്തരം പ്രമേയം ഉണ്ടായത് ഫയര്‍ എന്ന സിനിമയിലായിരുന്നല്ലോ. അതിന്റെ കഥാതന്തു കേട്ടിട്ടു ഇഷ്ട്ടപ്പെടാത്തത് കൊണ്ട് ഇതുവരെ കാണാന്‍ ശ്രമിച്ചിട്ടില്ല. അതുകൊണ്ട് അതുമായി ഒരു താരതമ്യം ചെയ്യാനുമില്ല.

ലിജി പുല്ലെപ്പള്ളിയാണ് ഈ ചിത്രത്തിന്റെ സംവിധായക. ഒരിക്കല്‍ ഒരു മലയാളിപ്പെന്കുട്ടി തനിക്കയച്ച കത്താണ് ഇങ്ങനെ ഒരു സിനിമ ഒരുക്കുന്നതിന് കാരണമായതെന്ന് അവര്‍ പറയുന്നുണ്ട്. ആ കാലയളവില്‍ ഒളിഞ്ഞും തെളിഞ്ഞുമായി സമൂഹത്തില്‍ ഇത്തരം പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ പലപ്പോഴും ആത്മഹത്യയില്‍ കലാശിച്ചിരുന്നു എന്ന് സംവിധായക തന്നെ പിന്നീട് ഒരു മുഖാമുഖത്തില്‍ പറഞ്ഞിരുന്നു. ഇതാണത്രേ ഈ ഒരു കഥ എഴുതുന്നതിനു സംവിധായികയെ പ്രേരിപ്പിച്ചത്.
ചെറിയ കുട്ടികളായിരിക്കെ തന്നെ ഉറ്റ സുഹൃത്തുക്കളായി മാറിയിരുന്ന ഡലൈലയും കിരണും പിന്നീട് യൌവനാവസ്ഥയില്‍ പരസ്പരം ഇഷ്ട്ടപ്പെടാന്‍ തുടങ്ങുതും അവരുടെ പ്രണയം സമൂഹവും കുടുംബവും എങ്ങനെ നോക്കിക്കാണുന്നു എന്നതും അതിനെ 2 പേരും എങ്ങിനെ നേരിടുന്നു എന്നതുമാണ്‌ ആത്യന്ദികമായി ഇവിടെ സിനിമയില്‍ വിവരിക്കുന്നത്. ഒരു ഗ്രാമാപശ്ചാതലത്തില്‍ നിന്നാണ് സംവിധായക കഥ പറയുന്നത്. ചെറിയ കുട്ടിയാവുമ്പോള്‍ തന്നെ പട്ടണത്തില്‍ നിന്നും പറിച്ചു നാട്ടു ഗ്രാമത്തിലെക്കെതുന്ന കിരണിന്റെ ഒരേയൊരു കലിക്കൂട്ടുകാരിയായി വരുന്നത് ഡലൈലയാണ്. പിന്നീട് വീട്ടിലെ ചട്ടക്കൂടിനനുസരിച്ചു വലുതാകുമ്പോള്‍ കൂട്ടുകൂടി കളിച്ചു നടക്കുന്നത് നിര്‍ത്തുന്നതോടെ കിരണിന്റെ ശ്രദ്ധ സാഹിത്യത്തിലേക്ക് തിരിയുന്നു. ഇവിടെ കിരണിനെ കൂടുതലും ഒരു കുടുംബത്തിന്റെ ഉള്ളില്‍ ഒതുങ്ങി നില്‍ക്കാവുന്ന ഒരാളായാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ മറിച്ച് പുസ്തകങ്ങളെ തീരെ ഇഷ്ട്ടമില്ലാതെ എപ്പോഴും കറങ്ങി നടക്കുവാനിഷ്ട്ടപ്പെടുന്ന ഒരാളായാണ് ലൈലയെ ചിത്രീകരിക്കുന്നത്. ലൈലയുടെ കഥാപാത്രം കിരണിന്റെ കഥാപാത്രവുമായി നിഴല്പാവക്കൂത്ത് കളിക്കുമ്പോള്‍ പറയുന്നുണ്ട്, 'അല്ലയോ രാജകുമാരി നിന്നെ എനിക്കിഷ്ട്ടമാണ് പക്ഷെ ഇല്ല നിന്നെ കല്യാണം കഴിക്കാന്‍ എനിക്കാവില്ല എനിക്ക് ദേശങ്ങളായ ദേശങ്ങള്‍ സഞ്ചരിക്കണം'.

സ്വാഭാവികമായും ഇവര്‍ ഇരുവരും പ്രണയബദ്ധരാവുമ്പോള്‍ ലൈലയുടെയും കിരണിന്റെയും സ്വഭാവത്തിലുള്ള വൈരുധ്യങ്ങള്‍ സമൂഹത്തിന്റെയും വീട്ടുകാരുടെയും എതിര്‍പ്പിനെ ഏതു രീതിയില്‍ നോക്കിക്കാണും എന്നുള്ളത് ചിത്രത്തിനെ കൂടുതല്‍ സ്വീകര്യമാക്കുന്നു. ഇവിടെ കഥാകാരി തന്റെ ഒരു അഭിപ്രായം പ്രേക്ഷകനില്‍ അടിച്ചേല്‍പ്പിക്കാതെ ഒരു തുറന്ന സമീപനം ആണ് സ്വീകരിക്കുന്നത്. സ്വവര്‍ഗാനുരകാതെ പ്രോത്സാഹിപ്പിക്കാനോ നിരുത്സാഹപ്പെടുത്താനോ ഉള്ള ശ്രമങ്ങള്‍ ഇവിടെ ഇല്ല.

കഥയില്‍ സമൂഹവും വീട്ടുകാരും അറിയുന്നതോടെ തന്റെ പ്രണയത്തെ ബലി കഴിക്കാന്‍ തയ്യാറാവുന്ന ലൈലയെയാണ് കാണുന്നത്. കുടുംബത്തിന്റെ ചട്ടക്കൂടിനുള്ളിലേക്ക് ഉള്‍വലിയുന്ന പോലെ. മറിച്ച് പ്രണയം കിരണിനെ കുറേക്കൂടി സ്വതന്ത്രമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. തന്റെ പ്രണയത്തിനു കുടുംബവും തടസ്സമാവില്ലെന്ന് അവള്‍ അറിയുന്നു. ഇവിടെ കിരണിന്റെ ചിന്തകള്‍ക്കും ആഗ്രഹങ്ങള്‍ക്കും കൂട്ടായി നിന്ന അച്ഛനും സമൂഹത്തിനെതിരെ ഒന്നും ആവില്ലെന്ന മട്ടില്‍ ചിന്തിക്കുന്നു. ഒടുവില്‍ ഒരു പ്യൂപ്പയില്‍ നിന്ന് പുഴു ചിത്രശലഭമായി രൂപാന്തരം പ്രാപിക്കുന്ന പോലെ തന്നിഷ്ട്ടത്തിന്നെതിരായി നീട്ടി വളര്‍ത്തി കെട്ടിയിട്ടു നിര്‍ത്തിയ മുടി മുറിച്ചു മാറ്റി കിരണ്‍ സ്വതന്ത്രയായി ഉയിര്‍തെഴുനേല്‍ക്കുന്നത് സിമ്പോളിക്കലായി കാണിച്ചിരിക്കുന്നു.

ചില കഥാപാത്രങ്ങളുടെ ശരാശരിയില്‍ താഴ്ന്ന അഭിനയവും അതിനു കൊടുത്ത ഡബ്ബിങ്ങും ഒഴിച്ച് നിര്‍ത്തിയാല്‍ വളരെ മികച്ച ഒരു സിനിമ എന്ന് വിശേഷിപ്പിക്കാം. ലൈലയെയും കിരണിനെയും അവതരിപ്പിച്ച സുഹാസിനിയും ശ്രുതിയും മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. ഇതില്‍ കിരണിന്റെ ഡബ്ബിംഗ് വളരെ മികച്ചതായിരുന്നു. സിനിമ കണ്ടു കഴിഞ്ഞു കുറെ നാളേക്കെങ്കിലും മനസ്സില്‍ തങ്ങി നില്‍ക്കാന്‍ ശേഷിയുള്ള രണ്ടു കഥാപാത്രങ്ങള്‍. തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു നല്ല പടം.
0

ബോഡി ഗാര്‍ഡ്(2010)

അങ്ങനെ കുറെ വര്‍ഷങ്ങള്‍ക്കു ശേഷം സിദ്ധിക്ക് സംവിധാനം ചെയ്ത സിനിമ.അടുത്ത കാലത്തിറങ്ങിയ ഏറ്റവും മോശം സിനിമകളില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്ന്.ഈയൊരു പടം തട്ടിക്കൂട്ടാന്‍ സംവിധായകന്‍ ഒരു വര്‍ഷത്തില്‍ കൂടുതലെടുത്തത് എന്തിനാണെന്ന് മനസ്സിലായില്ല. കണ്ടിരിക്കുന്ന പ്രേക്ഷകന്റെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള സിനിമയായി മാറി ഇത്.
ഒരു മുഴുനീള ബോറന്‍ പടം എന്ന് നിസ്സംശയം പറയാം.എന്താണ് ഒരു നെഗടീവ്‌ എന്ന് ചോദിച്ചാല്‍ ഈ പടം മുഴുവനും എന്താണോ അതാണ് നെഗടീവ്‌. തീരെ നിലവാരമില്ലാത്ത പാട്ടുകള്‍. തീരെ നിലവാരമില്ലാത്ത കഥയും തിരക്കഥയും. ഏറ്റവും പ്രധാനമായി തോന്നിയത് സംവിധാനം തന്നെയാണ്. സംവിധാനം എന്ന് പറഞ്ഞാന്‍ കുറച്ചു സീനുകള്‍ ചേരും പടി ചേര്‍ക്കുക. പിന്നെ ബോറടി വരാന്‍ സാധ്യതയുള്ള ഭാഗങ്ങളില്‍ ചില അറുബോറന്‍ പാട്ടു സീനുകള്‍ ആകാം.പിന്നെ അല്പം എരുവും പുളിയും ആയി ചില സെന്റിമെന്റല്‍ സീനുകളും.ഇതും ശരിയായില്ലെങ്കില്‍ മലയാളികള്‍ ഒരിക്കലും കാണാന്‍ സാധ്യതതയില്ലാത്ത 'കുച്ച് കുച്ച് ഹോതാ ഹെ' പോലുള്ള പടങ്ങളില്‍ നിന്നുള്ള കുറച്ചു മോഷണവും ആവാം.ഇനി നായകനും നായികയും ആരെന്നുള്ളത് ഒരു പ്രശ്നമേയല്ല. എങ്കിലും നയന്‍താരക്ക് മാര്‍ക്കറ്റ്‌ ഉള്ളത് കൊണ്ട് നയന്‍താര വരട്ടെ. കുറച്ചു കരച്ചില്‍ സീനൊക്കെ ഉണ്ടെന്നു പറഞ്ഞാല്‍ കക്ഷി മലയാളത്തിലേക്ക് വന്നാലോ. അങ്ങനെ അതും റെഡി.ഇനി പ്രഭുദേവയെ ഒന്ന് വിളിച്ചു നോക്കിയാലോ.കക്ഷിയും റെഡി. ഇനി സിനിമക്കു പേര് വേണം. പതിവ് പോലെ ഒരു ഇംഗ്ലീഷ് പേരും കണ്ടെത്തി. ബോഡി ഗാര്‍ഡ്‌.ഉള്ളത് പറയാമല്ലോ,ഡാന്‍സ് സീനുകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ദിലീപ്‌ തന്റെ റോളില്‍ മികവ് കാണിച്ചു.നയന്‍താരക്ക് കൊടുത്ത ഡബ്ബിംഗ് കരച്ചില്‍ സീനുകളില്‍ പാളിപ്പോയി.എന്നിരുന്നാലും നയന്‍താരയുടെ അഭിനയവും നന്നായിരുന്നു.
ഒരു കാര്യം ഇപ്പോഴും മനസ്സിലാവുന്നില്ല, എന്നാണ് നമ്മുടെ സംവിധായകര്‍ കാമ്പസില്‍ വെറുതെ ആടിപ്പാടി നടക്കുന്നത് ഒഴിവാക്കാന്‍ പോക്കുന്നത്. നമ്മുടെ പഴയ സംവിധായകര്‍ തമിഴിലും മറ്റും ഇറങ്ങുന്ന പുതുമ നിറഞ്ഞ പ്രമേയങ്ങളും മറ്റും കാണുന്നില്ലെന്ന് തോന്നുന്നു. സിദ്ധിക്ക് ആണെങ്കില്‍ പഴയ ചില മലയാളം പടങ്ങള്‍ കാണുന്നത് നന്നായിരിക്കും.

>>Score 2/10<<
4

പലേരി മാണിക്യം (2009) A Review

ഇത് മലയാളത്തിലുള്ള എന്റെ ഒരു റിവ്യൂ ചെയ്യാനുള്ള ശ്രമം ആണ്. തെറ്റുണ്ടെങ്കില്‍ സ്വയം ക്ഷമിക്കുക. ഇനി ദേഷ്യം കൂടുതല്‍ വരുന്നുണ്ടെങ്കില്‍ വെച്ച് കാച്ചാന്‍ താഴെ ഒരു കമന്റ്‌ എഴുതാം. കമന്റ്‌ ലിങ്കില്‍ ക്ലിക്കിയാല്‍ മാത്രം മതി. പിന്നെ ഇത് ഒരു ആധികാരികമായ റിവ്യൂ ഒന്നും അല്ല. നോവല്‍ വായിച്ചു പോയി എന്നത് കൊണ്ട് ഒരു റിവ്യൂ എഴുതണമെന്നു തോന്നി അത്രമാത്രം. ഇന്നലെ രാത്രി ഞാന്‍ എഴുതിയുണ്ടാക്കിയ ഈ മനോഹരമായ റിവ്യൂ ഇന്ന് കുറച്ചു വെള്ളം കൂടി ചേര്‍ത്താണ് ഈ കോലത്തില്‍ ആക്കിയത്.










പാലേരി
മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ
.
പാലെരിയില്‍ 50 കൊല്ലങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു കൊലപാതകം. കൊല്ലപ്പെടുന്നത് മാണിക്യം. കൊലപാതകികളെ നിയമത്തിനു കണ്ടെത്താന്‍ കഴിയുന്നില്ല. 50 വര്‍ഷത്തിനു ഇപ്പുറം ഹരിദാസ്‌ ആ സംഭവം അന്വേഷിച്ചു ഇറങ്ങിത്തിരിക്കുന്നു. അയാള്‍ കണ്ടുമുട്ടുന്ന ആളുകളിലൂടെയും അവര്‍ പറയുന്ന സംഭവങ്ങളും പിന്നെ ഹരിദാസിന്റെ കേട്ട് കേള്വികളും ആ പഴയ കാലഘട്ടത്തിലേക്ക് നയിക്കുന്നു. ആ കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന കഥ ഇന്നും മാറിയിട്ടില്ലാത്ത മനുഷ്യന്‍റെയും രാഷ്ട്രീയത്തിന്റെയും ഒരു ചിത്രം വരച്ചു തരുന്നു. കേട്ടതിലൂടെയും ചില നിഗമാനങ്ങളിലൂടെയും കൊലപതകികളിലേക്ക് എത്തിച്ചേരുവാന്‍ ഹരിദാസ്‌ ശ്രമിക്കുന്നു. ഇതാണ് കഥയുടെ ത്രെഡ്.

കഥയുടെ ആത്മാവിനോട് വളരെയധികം സത്യസന്ധത പുലര്‍ത്തി രഞ്ജിത്ത് എടുത്ത ഈ ചിത്രം തീര്‍ച്ചയായും 2009 ലെ മികച്ച മലയാളം സിനിമകളുടെ മുന്‍നിരയില്‍ തന്നെ നില്‍കുന്ന ഒന്നാണ്. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷന് എപ്പോഴും ഓര്‍മ്മിക്കാന്‍ ഉതകുന്ന തരത്തിലുന്ന ഒരുപാട് മനോഹരമായ സീനുകള്‍ ഇതില്‍ കോര്തിനക്കിയിട്ടുണ്ട്. നോവലിന്റെ പകുതിക്ക് ശേഷം മാത്രം
വരുന്ന കവിതയാണ് 'പലെരും നാടായ പലെരില്' എന്ന് തുടങ്ങുന്ന പാട്ടായി സിനിമയില്‍ രൂപാന്തരപ്പെട്ടത്. അത് സിനിമയ്ക്ക്‌ വളരെയതികം അനുയോജ്യമായി തോന്നി. തീര്‍ച്ചയായും സംഗീത സംവിധായകന്‍ സരത്തിന്റെ സൃഷ്ടി സിനിമയുടെ 'മൂഡ്‌' നോട് ഇണങ്ങി നില്‍കുന്ന തരത്തിലായിരുന്നു.

ചിത്രത്തിന് നല്‍കിയിരിക്കുന്ന കളര്‍ ടോണും കഥപാത്രങ്ങളുടെ വസ്ത്രാലങ്കാരവും കഥ നടക്കുന്ന കാലയളവിലേക്ക് പ്രേക്ഷകനെ കൊണ്ട് പോകുന്ന തരത്തിലാണ്. കഥപാത്രങ്ങളുടെ സംസാര രീതിയും മറ്റും നോവലില്‍ പരാമര്‍ശിച്ചത് പോലെ തന്നെയാണ്. അത് വളരെ നല്ല രീതിയില്‍ തന്നെ ചെയ്യാന്‍ മിക്കവാറും പേര്‍ക്കും കഴിഞ്ഞിട്ടുമുണ്ട് എന്ന് തന്നെ പറയാം. ഒരു രണ്ടേകാല്‍ മണിക്കൂര്‍ നേരം കൊണ്ട് പറഞ്ഞു പ്രതിഫലിപ്പിക്കുവാന്‍ വളരെ ബുദ്ധിമുട്ടുള്ള കഥയാണ് ഇത്.അതുകൊണ്ട് തന്നെ സ്ക്രിപ്റ്റില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വന്നിട്ടുള്ള ഭൂരിഭാഗം മാറ്റങ്ങളും ദ്രിശ്യ
ഭംഗിക്കും സിനിമ കാണുന്നവരുടെ സംവേദനക്ഷമതയ്ക്കും വേണ്ടിയാണെന്ന്
കരുതുന്നു.

പശ്ചാത്തല സംഗീതം എടുത്തു പറയേണ്ട ഒന്നാണ്. കഥയുടെ ഗതിക്കനുയോജ്യമായി ചിട്ടപ്പെടുത്തിയിട്ടുണ്ട്.മറ്റൊന്ന് എടുത്തു പറയേണ്ടത് സംവിധാനം തന്നെയാണ്. സിനിമയില്‍ രഞ്ജിത്തിനെ അസ്സിസ്റ്റ്‌ ചെയ്തിരിക്കുന്നത് ശങ്കര്‍ രാമകൃഷ്ണന്‍ ആണ്. കേരള കാഫെയിലെ 'Island Express' ആണ് ഇദ്ദേഹത്തിന്റെ ഇതിനു മുന്‍പത്തെ പടം. തിരക്കഥ എന്ന ചിത്രത്തില്‍ നിന്നും ഇവിടേയ്ക്ക് വന്നപ്പോള്‍ സംവിധായകന്‍ എന്ന നിലയില്‍ രഞ്ജിത്ത് വളരെ മുന്നേറിയതായി തോന്നുന്നു.

അഭിനയത്തിന്റെ കാര്യമായാല്‍ മമ്മൂട്ടി ചെയ്ത അഹമ്മദ് ഹാജി എന്ന കഥാപാത്രം മിഴിവുറ്റതായി. പ്രത്യേകിച്ചുംസ്ത്രീകളെ കാണുമ്പോള്‍ അഹമ്മദ് ഹാജിക്ക് തോന്നിയിരുന്ന ഒരു പ്രത്യേക അഭിനിവേശം തന്റെ 'expression ' കളിലൂടെ മമ്മൂട്ടി ഗംഭീരമാക്കി. ശരിക്കും പറഞ്ഞാല്‍ നോവലിലെ കഥാപാത്രം എന്‍റെ മുന്നില്‍ ജീവിക്കുന്നത് പോലെ തോന്നി. അങ്ങനെ തോന്നിയ മറ്റൊരു കഥാപാത്രം ആയിരുന്നു പോക്കന്റെത്. നോവല്‍ വായിച്ചു കഥാപാത്രത്തെ വളരെ സീരിയസ് ആയി സമീപിച്ച ഒരു നടന്‍ എന്ന് നിസ്സംസയം പറയാം. വയസ്സായ സ്ത്രീയോട് (ക്ഷമിക്കണം പേരോര്‍മയില്ല)
ചെന്ന് ങ്ങക്കെന്റെ ഓളെ കാണാന്‍ പറ്റോ?ന്നിട്ട് ഓളെ കൊന്നതരന്നു ചോയിക്കണം? എന്ന് പറയുന്ന സീന്‍ നടന്റെ അഭിനയ ശേഷിപൂര്‍ണമായും പ്രകടമാക്കുന്ന സീനുകളില്‍ ഒന്നായിരുന്നു.

ഇങ്ങനെയൊക്കെ ആണെങ്കിലും കല്ലുകടി പോലെ തോന്നിയ ചില സന്ദര്‍ഭങ്ങള്‍ തീര്‍ച്ചയായും സിനിമയിലുണ്ട്.ചിത്രത്തിന്റെ ക്ലൈമാക്സ്‌ എന്നെ വളരെയധികം മുഷിപ്പിച്ചു. നോവലില്‍ മനോഹരം എന്ന് പറയാന്‍ കഴിയില്ലെങ്കിലും വളരെ നന്നായി എഴുതിയുണ്ടാക്കിയ ക്ലൈമാക്സ്‌ ആയിരുന്നു അത്. കഥയില്‍ മുന്നമാതൊരു മമ്മൂട്ടി കൂടെ വേണമെന്ന തോന്നലാണോ അത്? അതോ പ്രേക്ഷകന് അത്തരമൊരു ക്ലൈമാക്സ്‌ ദഹിക്കില്ല എന്ന് തോന്നിയിട്ടാണോ? എന്തായാലും എനിക്ക ക്ലൈമാക്സ്‌ ദഹിച്ചില്ല. തിരക്കഥയെഴുതിയ രണ്ജിതിനോപ്പം സംവിധായകനായ രഞ്ജിത്തും ആ സീനുകളില്‍
പരാജയം ആയിരുന്നു. പെട്ടെന്നൊരു വ്യക്തിയുടെ സ്വഭാവത്തില്‍ വ്യതിചലനം ഉണ്ടാകാം എന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെ കരുതാന്‍ മാത്രം കരുത്തുറ്റ ഒന്ന് സ്ക്രിപ്റ്റില്‍ ഇല്ല താനും.

മറ്റൊന്ന് സരയു എന്ന കഥാപാത്രമാണ്. നോവലില്‍ തന്റെതായ ഒരു അസ്ഥിത്വം ഉള്ള കഥാപാത്രമായാണ് സരയുവിനെ എനിക്ക് തോന്നിയത്. മാത്രവുമല്ല വെറുമൊരു സ്നേഹിതയും സഹയാത്രികയും എന്നതിലുപരി അന്വേഷകന്റെ മുന്നോട്ടുള്ള യാത്രയില്‍ ചെറുതെങ്കിലും നല്ലൊരു പങ്കു നോവലില്‍ സരയു വഹിക്കുന്നുണ്ടായിരുന്നു. സിനിമയില്‍ കുറച്ചു പ്രസക്തി പോലുമുള്ള കഥാപാത്രമായി തോന്നിയില്ല അത്.

അല്ല ഇത് മാണിക്യം എന്നാ പെണ്ണിനെ കുറിച്ചുള്ള കഥയല്ലേ.. പിന്നെ ഞാനെന്താ ഇത് വരെ പറയാഞ്ഞത്? പറയാനയിട്ടോന്നുല്യ അതോണ്ടാ. ഇനി വല്ലതും ഉണ്ടെങ്കില്‍ തന്നെ തിയേറ്ററില്‍ വളരെ ഭംഗിയായിട്ട് കട്ട്‌ ചെയ്തിട്ടുണ്ടായിരുന്നു.ഉ.ദാ. മാണിക്യത്തെ ഹാജി ആദ്യമായി കാണുന്ന ഭാഗം പകുതി വച്ചാണ് തിയേറ്ററില്‍ കാണാന്‍ കഴിഞ്ഞത്. കട്ട്‌ ചെയ്തു എന്ന് മനസ്സിലാവുന്ന രീതിയില്‍ തന്നെ അത് ചെയ്യുകയും ചെയ്തു. കട്ടിംഗ് ശരിയായില്ല!!!.

നോവലിന്റെ ഒരു 50 ശതമാനം സംഗ്രഹം ആണ് സിനിമ എന്ന് പറയാം. അത് കൈകാര്യം ചെയ്യുന്നതില്‍ വളരെയധികം വിജയിക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും കാണേണ്ട പടം തന്നെയാണ് ഇത്. എന്നിരുന്നാല്‍ തന്നെയും നോവല്‍ വായിക്കത്തവര്‍ക്ക് കഥ മനസ്സിലാക്കുന്നതില്‍ ചെറിയ ബുദ്ധിമുട്ടുണ്ടെന്നാണ് തോന്നുന്നത്.നല്ല സിനിമകള്‍ വിജയിക്കുമെങ്കില്‍ ഇതും വിജയിക്കുമെന്ന് കരുതാം. അങ്ങനെ വന്നാല്‍ നല്ല മലയാളം സിനിമകള്‍ ഇനിയും വരും എന്ന് പ്രതീക്ഷിക്കാം. തീര്‍ച്ചയായും മലയാള സിനിമയുടെ നല്ല ഒരു വര്‍ഷമായിരുന്നു 2009 എന്ന് പറയാം.

8.5/10
4

Kerala Cafe(2009)

It sets the high standard among all those released in the recent past.It was an experimental venture and it wins.All credits goes to director Renjith for coming with the idea and coordinating the project.Its an astonishing journey of life depicted through 10 films . Am quite happy to hear that the experimental film become a success and that too many loved the experiment, i mean the causal users of the film. The following is about those 10 films with no particular order.

The film 'Nostalgia' shows the life of a man residing in Dubai who feels nostalgic about their time they lived in their homeland. Padmakumar did a good job in conveying the theme and the humorous way of conveying the thread was nice. His previous films included the critically acclaimed 'Ammakkilikkodu' and 'Vastavam'(Not to mention the commercial crap 'Parunthu').

The film 'Aviram' was a nice portrayal of recession hitting largely into the lives of ITians. And surprise surprise surprise, the director is none other than B.unnikrishnan who i never thought would come with such a good film. I think he is all set to do good films, just needs some good stories to work with. The main problem was he used to write for the films he directed. Well acted by Siddique and Sweta. Ten minute time frame was taken perfectly.

The film 'Mrityunjayam' gone below the expectation. In fact thought it deviated from the common theme journey. Horror didnt worked out well. But acting were still above average. The surprise was Fazil's son who seemed to have improved his acting.



The film 'Lalitham Hiranmayam' was the one got a lot of curse from the audience due to the subject the movie concentrated. The acting of the second heroine Dhanya was below par compared to other two. The subject was a bitter one for viewers of the cinema. But for me he has done the best job to carry out the subject. Excellent editing and cinematography. The colours of the film was so brilliant that i thought if the script was a little good, then it would have been a real treat to watch. The parts showing the romance(if it can be called so) between suresh gopi and dhanya was portrayed with soothing camera angles and did a perfect editing as well. The initial scene was verysoothing to the eyes with rain pouring in the background. Lots of styles to watchout for.


Lal Jose's 'Puram Kazhchakal' was adapted from the story written years back by C V Sreeraman. It starts as smooth pleasant story and gives some humorous moments and ultimately gives you pain. Simply good film with good acting department.




'Makal' by revathy was a disappointing tour. It wasnt a boring film. The problem was it was the same old story. The directors talent should be to choose a new subject and present that in 10 min frame or in how to present this story in a different way that could have just washed out the cliche. Disappointing effort, but not bad at all. It has its own moments that makes it a good one.



'Happy Journey' by Anjali menon positions among the top films in this saga which entertained most of the audience. There is something refreshing in the subject. The real hero of the subject for me was not the director, but were the duo actors, Jagathy Sreekumar and Nithya. Nithya promises to be a very good heroin to look out for. Nothing else to mention about the story. A good Journey that is really interesting.



'Off season' by Syamaprasad was again a disappointing one for me. I got something far below from what i expected. It was a light approach on a very serious theme. It worked well but was average. Its about recession hitting in foreign countries and people coming in India in search for the job.




'Island Express' is one of my favorite films of this saga. It has got cinematography, graphics and crisp editing blend with a good script and sharp dialogues. The direction was completely new from what i normally see in Indian films.The starting of the film wasnt very convincing and a bit tougher to follow along the lines to understand what it is telling. Slowly the story conveyed and when it reached the climax, it winded up beautifully. The heroine of the film was new and really good as well. Except Rahman and Jayasuriya acting from every other were excellent. The cinematography along with colors was top notching. Now Shankar Ramakrishnan is a director to watch-out for.

'Bridge' was directed by commercially acclaimed director Anwar Rasheed. He proved his caliber already with these average films. In one word the film was 'Awesome'. There isn't a single element to consider as weak in the film. Brilliant direction,excellent cinematography, excellent choice of story, neat script, dialogues and excellent acting department. Everything worked fine for the movie. Certain scenes in the films made me remember the films by the famous Korean director Kim ki Duk(this is not a comparison but just comparing the excellency). The first shot with the camera itself was brilliant. The raining that sustained in some parts of the movie is beautifully captured.The location was fantastic as well. I think this one was the film with larger time consumption more than 20 minutes. And this one has got more claps from the audience. Everyone felt like they have seen something big.True. Even some days after watching the film, the images that the film shown will be imprinted on you. Thats how powerful the medium Cinema is capable of. A director to watch-out for the future.

If you havent seen this yet, you would be missing one of the greatest films in malayalam. A real treat to watch for. An answer to all those who asked what can be done in 10 min frame. After watching this we feel like where the hell where these directors have been?

OneLine: An experimental venture that stands out to show the brilliance of direction.

9/10