Showing posts with label Fiction. Show all posts
Showing posts with label Fiction. Show all posts
9

മിസ്റ്റര്‍ നോബഡി(2009)














നമ്മളെപ്പോലെ മറ്റു ഏഴു പേര്‍ ഉണ്ടെന്നൊക്കെ പലരും പറഞ്ഞു കേള്‍ക്കാറില്ലേ. ഒരു പക്ഷെ നമ്മള്‍ തന്നെ പലതായി പ്രപഞ്ചത്തില്‍ ഒരേ സമയത്ത് ഉണ്ടായാല്‍ എന്തായിരിക്കും അവസ്ഥ. അതായത്‌ എന്റെ തന്നെ കുറെ വേര്‍ഷന്‍സ് പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നുവെന്നു കരുതുക. അങ്ങനെയെങ്കില്‍ എന്തെല്ലാം സാധ്യതകളാണ് അത് എനിക്ക് മുന്‍പില്‍ തുറന്നു തരുക. പ്രപഞ്ചം മനുഷ്യന് മുന്‍പില്‍ പ്രഹേളികയായി നില്‍ക്കുന്നിടത്തോളം കാലം ഇത്തരം ഒരു സമാന്തരമായ നിലനില്‍പ്പ്‌ സങ്കല്‍പ്പിക്കാമല്ലോ അല്ലെ?. എങ്കില്‍ അത്തരം ഒരു വേര്‍ഷനിംഗ് തരുന്ന ഒരു സാധ്യത തിരഞ്ഞെടുപ്പ് തന്നെയാണ്. തന്റെ ജീവിതത്തിന്നിടക്ക് ഒരാള്‍ പതിയെ അറിയുന്നു അയാള്‍ ഇതുവരെ ജീവിച്ചു തീര്‍ത്ത ജീവിതം തീര്‍ത്തും മങ്ങിയതും അയാള്‍ വെറുക്കുന്നതും ആണെന്ന്. അപ്പോള്‍ അയാള്‍ ഒരു തിരഞ്ഞെടുപ്പ് നടത്തുന്നു. അയാള്‍ക്ക്‌ സമാന്തരമായി മറ്റൊരു സ്പെയ്സില്‍ ജീവിക്കുന്ന സംതൃപ്തമായ മറ്റൊരു വേര്‍ഷനിലേക്ക് അയാള്‍ മാറുന്നു. ജീവിതം അയാളുടെ ഇച്ഛാനുസരണം സുഖകരം സംതൃപ്തം. ഒരു പക്ഷെ ഫിക്ഷനില്‍ എങ്കിലും നമ്മള്‍ക്ക് ആലോചിക്കാവുന്ന ഇത്തരം ഒരു വിചാരത്തിലൂടെ ഈ സിനിമയുടെ സംവിധായകന്‍/കഥാകൃത്ത്/തിരക്കഥാകൃത്തു മുന്നോട്ടു വെക്കുന്നത് നമ്മുടെ ആഗ്രഹത്തിന് അനുസരിച്ചു നമ്മുടെ ജീവിതത്തെ മുന്നോട്ടു നയിക്കുക എന്നൊരു കാഴ്ചപ്പാടു തന്നെയാണ്. ഫിക്ഷന്‍ ആണെങ്കിലും റണ്‍ ലോല റണ്‍ പോലുള്ള സിനിമകള്‍ പ്രതിനിധീകരിക്കുന്ന 'വാട്ട്‌ ഇഫ്‌' എന്ന ഗണത്തില്‍ വരുന്നു ഈ സിനിമ. മറ്റൊരു രീതിയില്‍ നോക്കിയാല്‍ 'Eternal sunshine of the spotless mind','Memento' തുടങ്ങിയ സിനിമകളുടെ ശ്രേണിയിലും ഈ സിനിമയെ പെടുത്താം. സിനിമയിലെ ചില ഭാഗങ്ങള്‍ 'Lovers in the artic pole ' എന്ന സിനിമയെ അനുസ്മരിപ്പിക്കുന്നുണ്ട്. വാന്‍ ഡോര്‍മല്‍ ആണ് ഈ ബ്രില്യന്‍റ് സിനിമയുടെ കഥ/തിരക്കഥ/സംവിധാനം നിര്‍വഹിച്ചത്. സിനിമയിലെ ഒരു ഭാഗം 2001: A Space Odyssey യില്‍ കാണിച്ചിട്ടുള്ള എല്ലില്‍ കഷണത്തില്‍ നിന്നും സ്പേസ് ഷിപ്പിലേക്ക് മാറുന്ന ഗ്രാഫിക് ഷോട്ടിനെയും അനുസ്മരിപ്പിച്ചു. ഏതാണ്ട് ഏഴു വര്‍ഷക്കാലയളവിലാണ് ഈ ബെല്‍ജിയന്‍ സിനിമയുടെ തിരക്കഥ പൂര്‍ത്തിയായത് എന്ന് വായിച്ചുകണ്ടു. രണ്ടേമുക്കാല്‍ മണിക്കൂറോളം ദൈര്‍ഘ്യമുള്ള സിനിമയുടെ സീനുകളുടെ എണ്ണം വളരെ കൂടുതല്‍ ആണ്. മാത്രമല്ല ചില സീനുകള്‍ വ്യത്യസ്ത ക്യാമറ ആംഗിളുകളില്‍ സിനിമയില്‍ ആവര്‍ത്തിച്ചു വരുന്നുണ്ട്. പ്രേക്ഷകന്റെ ശ്രദ്ധാപൂര്‍വമായ വീക്ഷണം ഉടനീളം ആവശ്യപ്പെടുന്ന സിനിമ കഥാവസാനം ഏറെ വിശകലനങ്ങള്‍ക്കും വഴിയൊരുക്കുന്നുണ്ട്. അല്‍പ്പം തലയിട്ടു കറക്കേണ്ടി വരും എന്ന് ചുരുക്കം!.

Jared Leto യാണ് കഥയുടെ കേന്ദ്രകഥാപാത്രമായ നിമോ നോബഡിയെ അവതരിപ്പിച്ചിരിക്കുന്നത്. പ്രായം ചെന്ന വേഷത്തില്‍ വരുന്നതും ലെടോ തന്നെയാണ്, എങ്കിലും ഡബ്ബിംഗ് വേറെയാണ് എന്നാണു തോന്നിയത്. കഥ നടക്കുന്നത് 2092 ലാണ്. 120 വയസായ നിമോ ഈ ആധുനിക ലോകത്തെ ഒരേയൊരു നശ്വരനാണ്. ഈ പുതിയ കാലത്തില്‍ നിമോ ഒഴികെ മറ്റാര്‍ക്കും തന്നെ മരണമില്ല. നിമോയാകട്ടെ ഒരാശുപത്രിയില്‍ മരണം/ഒരുപക്ഷെ ദയാവധം കാത്തു കഴിയുന്നു. സത്യത്തില്‍ നിമോക്ക് ഈ ആധുനിക ലോകത്തെക്കുറിച്ചോ അവിടെ അയാള്‍ മാത്രം എങ്ങനെ ഒറ്റപ്പെട്ടു പോയി എന്നോ അറിയില്ല. നിമോയോഴികെ ബാക്കിയുള്ളവര്‍ക്കും അയാളെക്കുറിച്ച് ഒന്നും അറിയില്ല. നിമോയുടെ ഓര്‍മ്മയില്‍ ആകെയുള്ളത് മുപ്പത്തിനാല് വയസ്സ് വരെ മാത്രം ഉള്ള ഓര്‍മ്മകളാണ്. അതാകട്ടെ അവിടെയും ഇവിടെയുമായി ചിതറിയും കിടക്കുന്നു. രണ്ടു സമയങ്ങളിലായി ഒരു ഡോക്ടറും, മറ്റൊരിക്കല്‍ ഒരു പത്രപ്രവര്‍ത്തകനും മുന്നിലായി നിമോ തന്റെ ഓര്‍മയുടെ താളുകളെ അടുക്കി വെച്ച്
നോക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഓരോ കാലവും നിമോയുടെ ഓര്‍മ്മയില്‍ ഒട്ടിച്ചേര്‍ന്നാണ് കിടക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ പരസ്പരം വിപരീതമായ ഓര്‍മ്മകളേയും നിമോ ചേര്‍ത്തു വെക്കുന്നുണ്ട്. ഇത്തരം വിപരീതമായ ഓര്‍മ്മകള്‍ വരുന്ന സന്ദര്‍ഭങ്ങളില്‍ പ്രേക്ഷകനെപ്പോലെ തന്നെ നിമോയില്‍ നിന്നും അയാളുടെ ഭൂതകാലം ചികഞ്ഞെടുക്കുന്ന ജേര്‍ണലിസ്റ്റും 'ഒന്നും മനസ്സിലായില്ലെന്ന്' പറയുന്നുണ്ട്. അത്തരം ചോദ്യങ്ങള്‍ക്ക് നിമോയുടെ മറുപടി രണ്ടു കാര്യങ്ങളും സംഭവിച്ചു എന്നാണു. ഉദാഹരണത്തിന്, നിമോയുടെ അച്ഛനമ്മമാര്‍ വേര്‍പിരിയുന്ന സമയത്ത് അമ്മയുടെ കൂടെ പോകാന്‍ വേണ്ടി നിമോ ട്രെയിനിന് നേരെ ഓടുന്നതും അത് കിട്ടാതെ നില്‍ക്കേണ്ടി വരുന്നതും ഒരു സീനില്‍ കാണുമ്പോള്‍ അതിനോട് ചേര്‍ന്നു വരുന്ന സീനില്‍ അവന്‍ അമ്മയ്ക്കൊപ്പം തീവണ്ടിയില്‍ യാത്ര ചെയ്യുന്നതും അച്ഛന്‍ നോക്കിനില്‍ക്കുന്നതും ആണു കാണുന്നത്. ഇതിനൊക്കെ കാരണങ്ങള്‍ വളരെ വ്യക്തമായ രീതിയില്‍ സംവിധായകന്‍ തരുന്നുണ്ട്.


ചെറിയ കുട്ടിയാവുമ്പോള്‍ നിമോ മൂന്നു പെണ്‍കുട്ടികളെ കാണുന്നുണ്ട്. ഇവരില്‍ മൂന്നു പേരോടോത്തും നിമോക്ക് Parallel existence ഉള്ളതായി സിനിമയില്‍ കാണിക്കുന്നുണ്ട് . ഇവരില്‍ രണ്ടു പേരുടെ കൂടെ ജീവിക്കുമ്പോഴും നിമോയുടെ ജീവിതത്തില്‍ നേരത്തെ മരണം സംഭവിക്കുന്നത് കാണിക്കുന്നുണ്ട്.സിനിമയുടെ ആദ്യ ഷോട്ടുകള്‍ തന്നെ വളരെ ബ്രില്യന്റ് കണ്‍സെപ്റ്റ് ആയിരുന്നു എന്ന് പറയാം. നിമോയുടെ ആദ്യ ഓര്‍മ്മകള്‍ തന്നെ മരണം ആണ്. ആദ്യത്തെ ഓര്‍മ്മയില്‍ നടക്കുന്ന ജീപ്പ് ആക്സിഡന്റ്, മറ്റൊന്നില്‍ വരുന്ന ബൈക്ക്‌ അപകടം, ഇതൊന്നുമല്ലാതെ ബാത്ത് ടബില്‍ നിന്നും എണീക്കുമ്പോള്‍ അയാള്‍ ഇതുവരെ കാണാത്ത ഒരാളുടെ തോക്കിനു മുന്‍പില്‍. ഈ ഓരോ മരണങ്ങള്‍ക്ക് കാരണവും സറിയലിസത്തിന്റെ സഹായത്തോട് കൂടി സംവിധായകന്‍ വ്യക്തമാക്കുന്നുണ്ട്. ഒരു ഉദാഹരണം പറഞ്ഞാല്‍ (സ്പോയിലര്‍ ആണ്, പക്ഷെ സിനിമ കണ്ട പലരും മനസ്സിലായില്ല എന്ന് പറഞ്ഞു കണ്ടു) ബാത്ത് ടബില്‍ നിന്നും എണീക്കുമ്പോള്‍ നേരിടുന്ന മരണം, അത് തികച്ചും യാദൃശ്ചികം മാത്രമായിരുന്നു. സിനിമക്കിടയില്‍ മറ്റൊരു വ്യക്തിത്വത്തിലേക്ക് മാറി വേറൊരു ജീവിതത്തിലേക്ക്‌ കുറച്ചു നേരമെങ്കിലും മാറാന്‍ കൊതിച്ച നിമോക്ക്‌ ആ വ്യക്തിയെ കൊല്ലാന്‍ ആളെ നിയോഗിച്ച കാര്യം അറിയില്ലായിരുന്നു.

സിനിമ പൂര്‍ണമായും വയസ്സന്‍ നിമോയുടെ ഓര്‍മ്മകളില്‍ ഒരു എട്ടു വയസ്സുകാരന്‍ നിമോയുടെ ജീവിതത്തിന്റെ തിരഞ്ഞെടുപ്പ്‌ ആയാണ് കാണിച്ചിരിക്കുന്നത്. അവന്റെ ആദ്യ തിരഞ്ഞെടുപ്പ് തുടങ്ങുന്നത് അവന്റെ അച്ഛനും അമ്മയും വേര്‍പിരിയുന്ന സന്ദര്‍ഭം ആണ്. പിന്നീട് ഓരോ തിരഞ്ഞെടുപ്പും അവിടുന്ന് നിമോയുടെ ജീവിതത്തെ പല വഴികളിലൂടെ കൊണ്ട് പോകുന്നുണ്ട്. ചിലപ്പോള്‍ നിമോയുടെ തിരഞ്ഞെടുപ്പ് ഒരു നറുക്കെടുപ്പ് പോലെയായിരുന്നു. ഇതിനൊരു ഉദാഹരണം അവന്റെ ഭാര്യയാവാന്‍ അവന്‍ ഒരാളെ കണ്ടെത്തുന്ന സന്ദര്‍ഭം ആണ്. മറ്റു ചിലപ്പോള്‍ അത് മുന്നിലുള്ള ഓപ്ഷനില്‍ ഏതെങ്കിലും ഒന്ന് എടുത്തേ തീരു എന്ന് നിമോക്ക് തോന്നുന്ന സന്ദര്‍ഭങ്ങളില്‍ വരുന്ന തിരഞ്ഞെടുപ്പാണ്. അത്തരം ഒന്നായിരുന്നു, അച്ഛനമ്മമാര്‍ വേര്‍പിരിയുമ്പോള്‍ ഏതെങ്കിലും ഒരാളുടെ കൂടെ ജീവിക്കുവാന്‍ തീരുമാനിക്കുക എന്നത്. എന്നാല്‍ നിമോ കാണാതെ പോയ മറ്റു ചില ചോയിസസും ഉണ്ടായിരുന്നു എന്ന് കഥാവസാനത്തോടെ സിനിമയില്‍ കാണിക്കുന്നുണ്ട്.


--------------------------------
കഥക്കിടയില്‍ ചെറുപ്പക്കാരന്‍ നിമോക്ക് ഒരു ബൈക്ക്‌ അപകടം സംഭവിക്കുന്ന രംഗം ഉണ്ട്. ഒരു ഇലയില്‍ ബൈക്കിന്റെ ടയര്‍ തെന്നിയാണ് ഈ അപകടം നടന്നിരുന്നത്. ഈ ഇലയെ എടുക്കാന്‍ ചെല്ലുന്ന രംഗമുണ്ട്. അത് അവന്റെ ജീവിതത്തില്‍ ഒരു 'perfect choice' ആയിരുന്നു. ഇതോടുകൂടി അവന്റെ ആ വേര്‍ഷനില്‍ ഉള്ള ജീവിതം പാടെ മാറുന്നുണ്ട്. ഈ ഇല പറന്നു ചെല്ലുന്നത് മറ്റൊരു ടൈം/സ്പേസ് യുനിവേര്‍സിലുള്ള നിമോയുടെ അടുത്തേക്കാണ്. ഈ ഇല മാത്രമാണ് വ്യത്യസ്ത ടൈം/സ്പേസിനിടക്ക് കടന്നു വരുന്ന ഒരേയൊരു ഇലമെന്റ്റ്. രണ്ടാമത് ടൈം/സ്പേസില്‍ വരുന്ന ഇല ഉറങ്ങിക്കിടക്കുന്ന നിമോക്ക് അവനു മറ്റൊരു വേര്‍ഷനില്‍ ഇതേ സന്ദര്‍ഭത്തില്‍ കാണാന്‍ സാധിക്കാതെ വന്നിരുന്ന കാമുകിയെ കാണാന്‍ അവനെ സഹായിക്കുന്നുണ്ട്. ഇല വീണ്ടും പറന്നു പോയി മറ്റു മാറ്റങ്ങളും വരുത്തുന്നുണ്ട്. മറ്റൊരിക്കല്‍ വയസ്സന്‍ നിമോ തന്റെ ചെറുപ്പകാലത്തെ മറ്റൊരു വേര്‍ഷന്‍ തിരഞ്ഞെടുക്കുന്ന രസകരമായ രംഗമുണ്ട്. ആദ്യ വേര്‍ഷനില്‍ കടല്‍ തീരത്ത്‌ കുട്ടിയായിരിക്കുമ്പോള്‍ വെച്ചെടുത്ത ഫോട്ടോയെ തന്റെ ചെറുപ്പ കാലത്ത് രണ്ടാമത് വേര്‍ഷനില്‍ വെച്ച് നോക്കുന്ന നിമോ ആദ്യ വെര്‍ഷനിലെ അവന്റെ നുണ പറച്ചിലിനെ തിരുത്തി അവനു നീന്താനറിയില്ലെന്ന് പറയുന്നുണ്ട്. ഇതോടെ ആദ്യ വേര്‍ഷനില്‍ നഷ്ടമായ പ്രണയം അവന്‍ വീണ്ടെടുക്കുന്നുണ്ട്.

സിനിമയില്‍ ഒരുപാട് മറ്റു കാര്യങ്ങളും പ്രതിപാദിക്കുന്നുണ്ട്. String theory, Big bang എന്നിവ അവയില്‍ ചിലത് മാത്രം. ഒരിക്കല്‍ നിമോയുടെ കയ്യില്‍ അവളുടെ കാമുകി ഫോണ്‍ നമ്പര്‍ എഴുതി കൊടുത്ത് മറയുന്ന രംഗമുണ്ട്. അവള്‍ കാഴ്ചയില്‍ നിന്നും മറഞ്ഞ ഉടനെ പെയ്തിറങ്ങിയ ഒരു മഴത്തുള്ളി അവളുടെ ഫോണ്‍ നമ്പര്‍ അവന്റെ കയ്യിലെ കടലാസില്‍ നിന്നും മായ്ച്ചു കളയുന്നു. തിരക്കഥയില്‍ ഈ മഴ വന്നതിനു കാരണം പറയുന്നത് വളരെ രസകരമായിരുന്നു. ഇവിടെ വില്ലന്‍ ആയത് മറ്റൊരു സ്ഥലത്ത് ഒരാള്‍ മുട്ട വേവിച്ചത് ആയിരുന്നു!. സിനിമയില്‍ ആല്‍കെമിസ്റ്റ് എന്ന നോവലിലെ 'conspiring nature' എന്ന കാര്യം ഇടയ്ക്കു ഓര്‍മ്മ വന്നിരുന്നു. സിനിമയുടെ ഡിവിഡി ഈയടുത്ത് ഇറങ്ങിയിട്ടെ ഉള്ളു, മാത്രമല്ല, കൂടുതല്‍ റിലീസിംഗ് ഉണ്ടായതും 2010 ല്‍ ആയിരുന്നു. തീര്‍ച്ചയായും കാണേണ്ട സിനിമയാണ് ഇത്. സിനിമാട്ടോഗ്രഫിയും വിഷ്വല്‍സും, ആര്‍ട്ട് ഡയറക്ഷനും സിനിമയെ വളരെയധികം ആസ്വാദ്യകരമാക്കുന്നുണ്ട്. വാചകങ്ങള്‍ കൊണ്ട് ഈ സിനിമയെ വിവരിക്കുക ബുദ്ധിമുട്ടാണ്. ഒരിക്കല്‍ പോലും കഥ നേര്‍രേഖയില്‍ സഞ്ചരിക്കുന്നില്ല. അത് കൊണ്ട് തന്നെ ഈ കഥയെ ഒന്ന് വിശദീകരിക്കുന്നത് ബുദ്ധിമുട്ടാണ്. സിനിമയുടെ ബ്രില്യന്‍സ് കണ്ടു തന്നെ അറിയണം.

തീര്‍ച്ചയായും കാണേണ്ട പടം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. One of the brilliant movies i have ever seen!.

Web site
http://www.mrnobody-lefilm.com/


ട്രെയിലര്‍

5

Ink(2009)













'A great wonderful movie and best among 2009 films'

2009 ല്‍ ഇറങ്ങിയ ഏറ്റവും മികച്ച സിനിമകളിലൊന്ന് എന്ന് നിസ്സംശയം പറയാം. പ്രദര്‍ശന ശാലകളില്‍ റിലീസ്‌ ചെയ്യാന്‍ സാധിക്കാതിരുന്ന ഈ സിനിമ ഡിവിഡിയില്‍ നേരിട്ടിറക്കുകയായിരുന്നു(ഓഫ്‌ ശ്രദ്ധിക്കുക). റാബിറ്റ്റിവ്യൂവ്സില്‍ നിന്നാണ് ആദ്യമായി ഈ സിനിമയെക്കുറിച്ച് മനസ്സിലാക്കുന്നത്.അതല്ലാതെ ആ സമയം കൂടുതല്‍ ആധികാരികമായി ഒന്നും തന്നെ കേട്ടിരുന്നില്ല.പടത്തെക്കുറിച്ചു അറിയുന്നവര്‍ തന്നെ ആരും ഇല്ലെന്നു പിന്നീട് മനസ്സിലായി.സിനിമ കണ്ട ശേഷം തോന്നിയത് ഒന്ന് മാത്രം, തീര്‍ച്ചയായും ഈ സിനിമ അറിയപ്പെടും സംശയമില്ല. അത്രയ്ക്ക് മികച്ച ഒരു പുതുമയുള്ള കഥയായിരുന്നു ഇങ്ക് എന്ന സിനിമക്കുണ്ടായിരുന്നത്. പ്രതീക്ഷ തെറ്റിയില്ല ഇതെഴുതുന്ന ഈ സമയത്ത് ഇങ്ക് വളരെ പോപ്പുലര്‍ ആയിക്കഴിഞ്ഞു.

സംവിധായകന്‍ ജാമിന്‍ വിനാന്‍സ് -ന്റെ രണ്ടാമത്തെ സിനിമയാണ് ഇത്. അതിനും മുന്‍പ് ഹ്രസ്വചിത്രങ്ങളിലൂടെ വളരെ ശ്രദ്ധേയനായിരുന്നു ജാമിന്‍. സ്പിന്‍ എന്ന 8 മിനിട്ട് മാത്രം ദൈര്‍ഘ്യം ഉള്ള ഇദ്ദേഹത്തിന്റെ ഹ്രസ്വചിത്രം വളരെ പ്രശസ്തമായ ഒന്നായിരുന്നു. ഏതാണ്ട് നാല്‍പ്പതിലധികം അവാര്‍ഡുകള്‍ ഈ ഹ്രസ്വചിത്രം നേടിയിരുന്നു. ഇവിടെ സിനിമയുടെ എഴുത്തും അദ്ദേഹത്തിന്‍റെ തന്നെയാണ്.

ഇങ്ക് എന്നത് സിനിമയിലെ കഥാപാത്രത്തിന്റെ പേരാണ്. എന്നാല്‍ അതൊരു യഥാര്‍ത്ഥ കഥാപാത്രമല്ല. അതെന്താണെന്ന് വഴിയെ പറയാം. ഇവിടെ നല്ലതും ചീത്തയും അല്ലെങ്കില്‍ ദൈവവും ചെകുത്താനും തമ്മിലുള്ള സാങ്കല്‍പ്പികമായ ഒരു ഏറ്റുമുട്ടല്‍ ആണ് വിഷയം. ഇത്തരം വിഷയങ്ങള്‍ പല ഭാഷകളിലായുള്ള സിനിമകളില്‍ പല രീതികളില്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതെപ്രകാരമാണ് ഇവിടെ ആവിഷ്ക്കരിക്കരിക്കുന്നത് എന്നത് സിനിമയെ വേറിട്ട്‌ നിര്ത്തുന്നു. ആദമും ഹവ്വയും ആപ്പിളും ഒക്കെ ഓര്‍മയില്ലേ..മനുഷ്യനുണ്ടായ കാലം തൊട്ടു നന്മയും തിന്മയും ഒക്കെ ഉണ്ട്. ഇതാ ഇപ്പോഴും അതുണ്ട്. ഇപ്പൊ തിന്മക്കാണ് മാര്‍ക്കെറ്റ് കൂടുതല്‍ എന്ന് മാത്രം. സ്വപ്‌നങ്ങള്‍ എപ്രകാരമാണ്? നല്ലതും ചീത്തയുമുണ്ട് അല്ലെ. സ്വപ്നങ്ങളും ദുസ്വപ്നങ്ങളും തമ്മിലുള്ള പോരാടലാണ് ഇവിടെ സിനിമയില്‍ കാണുന്നത് . ഒടുവില്‍ ദുസ്വപ്നങ്ങള്‍ക്ക് മേല്‍ എങ്ങനെ സ്വപ്‌നങ്ങള്‍ വിജയം വരിക്കുന്നു എന്നതും കാണിക്കുന്നു. ഇവിടെ ദുസ്വപ്നങ്ങള്‍ക്ക് ഹേതുവായവരെ 'incubators' എന്നും സ്വപ്നങ്ങളെ നയിക്കുന്നവരെ 'story tellers' ആയും പറഞ്ഞിരിക്കുന്നു. അതായത് നമ്മള്‍ കാണുന്ന സ്വപ്നങ്ങള്‍ക്കും ദുസ്വപ്നങ്ങള്‍ക്കും മറ്റൊരു തലമുണ്ടെന്നും അവിടെ ഈ രണ്ടു തരം ആളുകളുണ്ടെന്നും സിനിമയില്‍ പറയുന്നു. ഇവരാണത്രേ നമ്മുടെ സ്വപ്നങ്ങളെ നിയന്ത്രിക്കുന്നത്‌.

കഥ തുടങ്ങുന്നത് ഒരു പെണ്‍കുട്ടി(എമ്മ എന്ന് അവളുടെ പേര്) സ്വപ്നം കാണുന്നതും സ്വപ്നത്തില്‍ അവളുടെ അച്ഛന്‍ അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി അവളുടെ കൂടെ കളിക്കാന്‍ ഒരുങ്ങുന്നതുമാണ് .( മഞ്ഞനിറം കലര്‍ന്ന സീനുകളാണ് ഇവിടെ ഉപയോഗിച്ചത്. അത്തരം മിക്ക സീനുകളും നേരിയ തോതില്‍ മങ്ങിയതായി(a kind of blurred) കാണിച്ചിട്ടുണ്ട് ). അവള്‍ ഉറങ്ങുമ്പോള്‍ അടുത്ത്‌ വന്നിരിക്കാറുള്ള അവളുടെ സ്റ്റോറി ടെല്ലെര്‍ അവളുടെ നെറ്റിയില്‍ തോടുന്നതോടെ അവള്‍ നിറമുള്ള സ്വപ്നങ്ങളുടെ മായിക ലോകത്തിലൂടെ നടന്നു പോകുന്നു. അവളോടൊത്ത് കളിക്കാന്‍ വരാത്ത അച്ഛന്‍ അവളുടെ സ്വപ്നങ്ങളില്‍ കളിക്കാന്‍ വരുന്നു. അവളുടെ കൂടെ എപ്പൊഴും ഇരിക്കുന്നു. എന്നാല്‍ ഒരു ദിവസം അവളുടെ നിറമുള്ള സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍ക്കുന്നു. അവ ദുസ്വപ്നങ്ങള്‍ക്ക് വഴി മാറുവാന്‍ തുടങ്ങുന്നു. ഇതിനു കാരണമാകുന്നത് ഇങ്കാണ്. അവളുടെ സ്റ്റോറി ടെല്ലെര്‍ക്ക് അവളെ രക്ഷിക്കാനാവുന്നില്ല. സഹായത്തിനായി മറ്റു സ്റ്റോറി ടെല്ലെര്‍സ് കൂടി എത്തുന്നതോടെ ഒരു ആക്ഷന്‍ സിനിമയുടെ പ്രതീതിയുണര്‍ത്തുന്ന രീതിയിലുള്ള സംഘട്ടന രംഗങ്ങളും ഉണ്ടാവുന്നു. എന്നാല്‍ അവരെ ഒറ്റയ്ക്ക് നേരിട്ട് ഇങ്ക് അവളെയും എടുത്തു രക്ഷപ്പെടുന്നു. പനിച്ചു വിറച്ചു കിടക്കുന്ന എമ്മയെ ഉടനെ തന്നെ മുത്തശ്ശി ആശുപത്രിയാലാക്കുന്നു. എമ്മയെ രക്ഷിക്കുവാനുള്ള ഒരേയൊരു മാര്‍ഘം ഇങ്കിനെ കീഴ്പ്പെടുത്തുക എന്നത് മാത്രമാകുന്നു. ഇതിനു വേണ്ടി സ്റ്റോറി ടെല്ലെര്സിനെ സഹായിക്കാന്‍ പാത്ത് ഫൈന്ടെര്‍ എന്നൊരാള്‍ വരുന്നു. കണ്ണുകള്‍ മൂടിക്കെട്ടി ശബ്ദ സഹായത്താലാണ് അയാളുടെ സഞ്ചാരം. ഇയാളുടെ സഹായത്താല്‍ ദുസ്വപ്നങ്ങളുടെ ലോകത്ത് നിന്ന് എമ്മയെ രക്ഷിച്ചെടുക്കാന്‍ സ്റ്റോറി ടെല്ലേര്‍സ് ശ്രമിക്കുന്നു. ഇതാണ് സിനിമയുടെ ഇതിവൃത്തം.

ഇങ്കിന്റെ യാത്ര ദുസ്വപ്നങ്ങളിലെക്കാണ് . അയാള്‍ സ്വപ്നങ്ങള്‍ക്കും ദുസ്വപ്നങ്ങള്‍ക്കും ഇടയില്‍ മാത്രം ജീവിക്കുന്നു. നേരത്തെ പറഞ്ഞല്ലോ ഇങ്കുബേട്ടെര്സിനെക്കുറിച്ച് .അവരുടെ സഹായത്തിനാണ് ഇങ്ക് എമ്മയെ തട്ടിക്കൊണ്ടു വരുന്നത്. എന്തിനാണ് അവളിലെ ദുസ്വപ്നങ്ങളെ ഇങ്ക് ഉണര്‍ത്തിയത്? എമ്മ എന്ന കുട്ടിയുമായി ഇങ്ക് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? ഇതെല്ലാം ഒരുപക്ഷെ തുടക്കത്തില്‍ സിനിമ കാണുമ്പോള്‍ തോന്നാന്‍ സാധ്യതയില്ല. കാരണം ഇവിടെ ഒരു കഥാപാത്ര സൃഷ്ടി പല കഥാപാത്രങ്ങളുടെ കാര്യത്തില്‍ ഇല്ല എന്നതാണ്. എന്നാല്‍ സീനുകള്‍ കഴിയുന്തോറും അത്തരം ചോദ്യങ്ങള്‍ ഏതൊരു പ്രേക്ഷകനും ചോദിക്കും. കഥയുടെ ഏതാണ്ട് കുറെ ഭാഗങ്ങള്‍ക്ക് ശേഷം മാത്രമാണ് ഇങ്ക് എന്നാ കഥാപാത്രം ആരാണെന്നു മനസ്സിലാവുക. തീര്‍ച്ചയായും കഥയിലെ ഒരു റിയല്‍ കഥാപാത്രം തന്നെയാണ് ഇങ്ക്. അപ്പോള്‍ എങ്ങനെ അയാള്‍ സ്വപ്നങ്ങള്‍ക്കും ദുസ്വപ്ങ്ങള്‍ക്കും ഇടയിലെത്തി? സറിയലിസത്തിന്റെ മേമ്പൊടിയോടുകൂടി ഇത്തരം കാര്യങ്ങള്‍ വ്യക്തമായി സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നു.

സറിയലിസം വളരെ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തിയ സിനിമയാണ് ഇങ്ക്. ഫിക്ഷന്‍ എന്നോ ത്രില്ലെര്‍ എന്നോ ചേര്‍ത്ത് പറയാം എന്നല്ലാതെ ഇത് അത്തരം ഒരു സിനിമയെ അല്ലെ. ഒരുപാട് കാലമായി കണ്ടും കേട്ടും പരിചയമുള്ള നന്മയുടെയും തിന്മയുടെയും ത്രെഡ് വളരെ രസകരമായ രീതിയില്‍ പുതുമയോടു കൂടി അവതരിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ചെറിയ തോതിലെങ്കിലും കല്ലുകടിപോലെ തോന്നിയ കാര്യങ്ങള്‍ ഓര്‍ക്കാന്‍ താല്പര്യമില്ല. എമ്മയുടെ വേഷം അവതരിപ്പിച്ച കുട്ടി വളരെ സ്വതസിദ്ധമായ അഭിനയം കാഴ്ചവെച്ചു. ചെലവ് കുറച്ചു നിര്‍മിച്ച സിനിമയില്‍ കാണുന്ന വിഷ്വലുകള്‍ മിക്കതും വളരെ മികച്ചതായിരുന്നു.നല്ല സിനിമകള്‍ ഇഷ്ട്ടപ്പെടുന്നവര്‍ക്ക് മറ്റൊരു നല്ല സിനിമ.

ഓഫ്‌:- പൊതുവേ സിനിമയിലെ പ്രവര്‍ത്തകരെല്ലാം 'പൈറസി'ക്ക് എതിരാണ് അല്ലെ...എന്നാല്‍ ഇവിടെ ഈ സിനിമയുടെ കാര്യത്തില്‍ സംഗതി കുറച്ചു വ്യത്യാസമുണ്ട്. അതിനെക്കുറിച്ച് ഒരു ലേഖനമുണ്ട് അത് ഇവിടെ വായിക്കാം...




0

District 9(2009)










Its aliens. Its Sci-Fi. Its terrific. And its low budget. But you wont feel it. Its the story first Script Second, the direction 3rd and the CGI comes last. But considering that on a low budget they created a quality CGI, that after the film is finished i felt like they were near me. A very strong story that makes you adhere to your seats from the beginning itself. The story is unique which makes the film interesting for each and every audience from the very beginning. Can you believe the slums of aliens? Can you believe aliens waiting in queue to get their food? Thats it. The craziness exists in the thread. The direction is excellent, that makes us feel all the pain, humour and the provocation. Into the thread; Once an alien mothership comes and halts above africa. The military unit evades into the spaceship and searches for dangerous extra terrestrial beings. Rather they witness very weak and frightened thousands of aliens. They then brings each of them from their mothership and takes into earth and gives treatments. As years pass by the area becomes completely populated by Aliens and becomes a ghetto and named as District 9 where man meets alien. The Nigerians exploits the aliens and makes money. The government studies their powerful biological weapons but no use. Some dead aliens are used for experiment as well. As years passes a riot begins where people demands evacuation of aliens and fights for freedom. Now the real story begins. A journalist appointed by govt, is send to the slums to gather the signature of the aliens in order to move them to a different place and from their matter becomes worse. If you are thinking this would be a usual E.T film, then you are wrong. In fact i witnessed a great film in recent times. Excellent debut by the director Neill Blomkamp. Hope he had more in his pocket. Well dont miss this film.

OneLine: What if there are so many lines to write....

8/10